
ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ 120 മിനിറ്റും സ്‌പെയിൻ നിറഞ്ഞു കളിച്ചു. അർജന്റീനയ്ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ വരിഞ്ഞു മുറുക്കി. ഒടുവിൽ കിരീടവുമായി സ്പാനിഷ് സംഘം മടങ്ങി. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്....ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന്. ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒറ്റ ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് വിജയികളെ നിർണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്പെയിനിന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല. മത്സരത്തിൽ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്പെയിൻ കുലുങ്ങിയില്ല.
ന്യൂയോർക്ക്: ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്‌റ്റേഡിയത്തിൽ ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസി ഹതാശനായി നിന്നു. ലോകകപ്പ് നിലനിർത്തി ഐതിഹാസികമായ ഫുട്ബോൾ കരിയറിനു വിരമാമിടാമെന്ന അയാളുടെ സ്വപ്നം സ്പാനിഷ് സംഘം തല്ലിക്കെടുത്തിയപ്പോൾ മെസിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അപൂർവ നേട്ടം കൈയകലെ വീണു പോയതിന്റെ നിരാശയിൽ മെസി പൊട്ടിക്കരഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates