Honda Dio 125 X-Edition Unveiled image credit: honda
Automobile

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്‌കൂട്ടറായ ഡിയോ 125ന്റെ പുതിയ വകഭേദം പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്‌കൂട്ടറായ ഡിയോ 125ന്റെ പുതിയ വകഭേദം പുറത്തിറക്കി. ഡിയോ 125 എക്‌സ് എഡിഷന്‍ എന്ന പേരിലാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്.

പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ കളര്‍ സ്‌കീമില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ചുവപ്പ് നിറത്തിലുള്ള റിമ്മുകള്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. പുതിയ പെയിന്റ് സ്‌കീം ഇതിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് പകരുന്നതാണ്.

കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്ക് പുറമേ, പുതിയ പതിപ്പ് മെക്കാനിക്കലായും ഫീച്ചറുകളുടെ കാര്യത്തിലും ഹോണ്ട ഡിയോ 125 എച്ച്-സ്മാര്‍ട്ടിന് സമാനമാണ്. കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍ക്കും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഒരു ടിഎഫ്ടി കണ്‍സോള്‍ ഇതിനുണ്ട്. യാത്രയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒരു യുഎസ്ബി-സി ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്.

ഡിയോ 125 എക്‌സ്-എഡിഷനും 123.92 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. ഇത് 8.19 ബിഎച്ച്പിയും 10.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്നു. വരും ആഴ്ചകളില്‍ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ഏകദേശം 93,000 മുതല്‍ 93,500 രൂപ വരെ (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു.

Honda Dio 125 X-Edition Unveiled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT