ഒല ഇലക്ട്രിക് 
Automobile

നാലു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്‌കൂട്ടറുകള്‍, ചരിത്ര നേട്ടവുമായി ഒല ഇലക്ട്രിക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്ത് ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉല്‍പ്പാദിപ്പിച്ചതായി ഒല ഇലക്ട്രിക്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് പത്ത് ലക്ഷാമത്തെ വാഹനം പുറത്തിറക്കിയതെന്നും കമ്പനി അറിയിച്ചു. 2021 ല്‍ ഒല ഇലക്ട്രിക് ഉത്പാദനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ട1 തുടങ്ങി അടുത്തിടെ പുറത്തിറക്കിയ റോഡ്സ്റ്റര്‍ X ഇലക്ട്രിക് മോഡലുകള്‍ക്ക് വരെ ആവശ്യക്കാര്‍ ഏറെയാണെന്നും കമ്പനി വക്താവ് പറഞ്ഞു.

ഡ്യുവല്‍ ടോണ്‍ സീറ്റ്, റിമ്മുകള്‍, ബാറ്ററി പായ്ക്ക് എന്നിവയില്‍ സ്പോര്‍ട്ടി റെഡ് ആക്സന്റുകളുള്ള, മിഡ്‌നൈറ്റ് ബ്ലു നിറത്തിലുള്ള സ്‌പെഷല്‍ പതിപ്പ് റോഡ്സ്റ്റര്‍ X+ കമ്പനി പുറത്തിറക്കി. 'ഞങ്ങളെ വിശ്വസിക്കുകയും ഞങ്ങളുടെ ദൗത്യത്തില്‍ വിശ്വസിക്കുകയും ചെയ്ത ഓരോ ഇന്ത്യക്കാരന്റെയും ആഘോഷമാണിത്. പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഇവി ഇരുചക്ര വാഹന വിപണിയില്‍ മുന്നിലെത്താന്‍ സാധിച്ചു' കമ്പനി വക്താവ് പറഞ്ഞു.

ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യാനും എഞ്ചിനീയറിംഗ് ചെയ്യാനും നിര്‍മ്മിക്കാനും കഴിയുമെന്ന് തെളിയിച്ചുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 'ഈ നാഴികക്കല്ലിലൂടെ ഞങ്ങള്‍ എത്രത്തോളം സഞ്ചരിച്ചു എന്നതിന്റെ തെളിവാണ്, ഞങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുകയാണ്! ഞങ്ങളുടെ ദൗത്യം വ്യക്തമാണ്, ഇന്ത്യയെ ആഗോള ഇവി ഹബ്ബാക്കി മാറ്റുക എന്നതാണ് കമ്പനി വക്താവ് പറഞ്ഞു.

Ola Electric achieves 1 million production milestone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT