FPIs withdraw close to Rs 18,000 cr from equities in Aug പ്രതീകാത്മക ചിത്രം
Business

ഇന്ത്യന്‍ ഓഹരി വിപണിയുടെ നിറം മങ്ങുന്നുവോ?, ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ഒരുലക്ഷം കോടി കടന്നു, കണക്ക് ഇങ്ങനെ

ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 18,000 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 18,000 കോടി രൂപ. അമേരിക്ക- ഇന്ത്യ വ്യാപാര സംഘര്‍ഷം, നിറം മങ്ങിയ കമ്പനികളുടെ ആദ്യ പാദ ഫല കണക്കുകള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് എന്നിവയാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് പ്രതികൂലമായത്.

ഈ വര്‍ഷം ഇതുവരെ 1.13 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ജൂലൈയില്‍ 17,741 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ 38,673 കോടി രൂപയാണ് നിക്ഷേപിച്ചത്. വരുന്ന ആഴ്ചകളിലും ഇന്ത്യയുടെ ഇറക്കുമതിക്ക് മേല്‍ അമേരിക്ക ചുമത്തിയ അധിക തീരുവയും വ്യാപാര ചര്‍ച്ചകളുമായിരിക്കും വിപണിയെ സ്വാധീനിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വിദേശ നിക്ഷേപകരുടെ വികാരം 'ദുര്‍ബലവും റിസ്‌ക്-ഓഫ് മോഡിലും' തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,36,151 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ആണ്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം ടിസിഎസ്, എസ്ബിഐ, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 34,710 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 18,51, 174 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 29,722 കോടി, ഐസിഐസിഐ ബാങ്ക് 24,719 കോടി, ഇന്‍ഫോസിസ് 19,504 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 17,678 കോടിയുടെ വര്‍ധന ഉണ്ടായി. 5,77,187 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,360 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം മൂല്യമുള്ള കമ്പനി. എച്ച്ഡിഎഫ്‌സിയും ടിസിഎസുമാണ് തൊട്ടുപിന്നില്‍.

FPIs withdraw close to Rs 18,000 cr from equities in Aug on trade tension, disappointing earnings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'60 അടി ഉയരത്തിൽ നിന്ന് വീണ് വോക്കൽ കോഡ് തകർന്നു; ഇടുപ്പിൽ നിന്ന് എല്ല് എടുത്തുവച്ചാണ് അതുറപ്പിച്ചത്'

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പ്രീമിയം നിരക്ക് കുറയുമോ?, ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം; ലോക്‌സഭയില്‍ ബില്ല് പാസാക്കി, വിശദാംശങ്ങള്‍

SCROLL FOR NEXT