ബജാജ് ചേതക് image credit: BAJAJ CHETAK
Business

ഫ്‌ലോര്‍ബോര്‍ഡിനടിയില്‍ ബാറ്ററി പാക്ക്, വലിയ ബൂട്ട് സ്‌പേസ്; ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ മാസം വിപണിയില്‍

ഈ മാസം പുതുതലമുറ ചേതക് ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ മാസം പുതുതലമുറ ചേതക് ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. പുതിയ ചേസും വലിയ ബൂട്ട് സ്‌പേസോടും കൂടിയാണ് പുതിയ ചേതക്ക് വരുന്നത്. ഡിസൈനില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ സ്‌കൂട്ടറിന്റെ അതേ വില തന്നെയായിരിക്കും പുതിയ ചേതക്കിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് ടൂ വീലര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തിനായി മത്സരിക്കുകയാണ് ബജാജ്. വലിയ അപ്‌ഡേറ്റോട് കൂടി പുതുതലമുറ ചേതക്ക് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.എതിരാളികളായ ഏഥര്‍ റിസ്ത, ഒല എസ് വണ്‍, ടിവിഎസ് ഐക്യൂബ് എന്നിവയെല്ലാം വളരെ വലിയ ബൂട്ട് സ്‌പേസ് ആണ് വാഗ്ദാനം ചെയ്യുന്നത്. സമാനമായ നിലയില്‍ വലിയ ബൂട്ട് സ്‌പേസോട് കൂടി പുതിയ ചേതക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്‌ലോര്‍ബോര്‍ഡിനടിയില്‍ ബാറ്ററി പാക്ക് ഘടിപ്പിച്ച് ബൂട്ട് സ്‌പേസ് വര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഒരു പുതിയ ബാറ്ററി പാക്ക് ഡിസൈനിലേക്കുള്ള നീക്കം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയും അതുവഴി ദൈര്‍ഘ്യമേറിയ ദൂരപരിധി വാഗ്ദാനം ചെയ്യാനും സാധിക്കും. നിലവിലെ ബജാജ് ചേതക്ക് മോഡല്‍ ഒറ്റ ചാര്‍ജില്‍ 123 നും 137 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ തലമുറ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഡിസംബര്‍ പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 96,000 രൂപ മുതല്‍ 1.29 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം, ഡല്‍ഹി) വില വരാനാണ് സാധ്യത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT