മുംബൈ: അമേരിക്കന്‍ കേന്ദ്ര ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ. ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,400 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് മുഖ്യപലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഈ വര്‍ഷം ഇനിയും പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനയും കേന്ദ്രബാങ്ക് നല്‍കി. ഇതിനെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ ഉണര്‍വ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബാങ്കിങ് ഓഹരികളിലും റാലി ദൃശ്യമായി.
നിഫ്റ്റി ഐടി സൂചിക 1.5 ശതമാനം വരെയാണ് ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു. അതേസമയം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പപൈസയുടെ നഷ്ടത്തോടെ 88.01 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates