സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും ai image
Business

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

ഇ കോമേഴ്‌സ് ആപ്പ് വഴി രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡെലിവറി സേവനമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബംഗളൂരു: പാചകവാതക സിലിണ്ടറുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി സ്വിഗ്ഗിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു. ഇ കോമേഴ്‌സ് ആപ്പ് വഴി രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡെലിവറി സേവനമാണിത്.

സിലിണ്ടറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് നിലവില്‍ എച്ച്പി ഗ്യാസ് കണക്ഷന്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഈ സേവനം പ്രാരംഭ ഘട്ടത്തില്‍ ബംഗളൂരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. സിലിണ്ടറുകളുടെ വിലവിവരങ്ങള്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇറാന്‍യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് പാചകവാതക വിതരണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പദ്ധതിയുടെ തുടക്കം. സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നല്‍കുകയെന്ന് കമ്പനികള്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍പിജി ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. പൊതുമേഖല വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് പ്രധാന പാചകവിതരണക്കാര്‍.

Swiggy launches doorstep LPG cylinder delivery in partnership with Hindustan Petroleum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്