സ്വയം ചികിത്സയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും 
Health

ലക്ഷണങ്ങള്‍ വെച്ച് ഇന്‍റര്‍നെറ്റില്‍ രോഗം പരുതുന്നവര്‍ ആണോ നിങ്ങള്‍? എന്താണ് ഇഡിയറ്റ് സിന്‍ഡ്രോം

രോഗത്തെയും മരുന്നിനെയും കുറിച്ചുള്ള ഭാഗികമായി അറിവ് രോഗം മൂര്‍ച്ഛക്കാനും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ചെറിയൊരു തലവേദന വന്നാൽ പോലും ഇന്റർനെറ്റിൽ പരതി രോ​ഗവും മരുന്നും തീരുമാനിച്ച് സ്വയം ചികിത്സക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ്. എന്നാൽ ഇത്തരത്തിലുള്ള സ്വയം ചികിത്സ കൊണ്ടെത്തിക്കുക വലിയ അപകടങ്ങളിലായിരിക്കുമെന്ന് മനസിലാക്കേണ്ടതുണ്ട്. രോഗത്തെയും മരുന്നിനെയും കുറിച്ചുള്ള ഭാഗികമായി അറിവ് രോഗം മൂര്‍ച്ഛിക്കാനും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

ഇത്തരത്തിൽ എപ്പോഴും ഇന്റർനെറ്റിനെ ആശ്രയിച്ച് സ്വയം ചികിത്സ ചെയ്യുന്നതിനെ 'ദ ഇന്റര്‍നെറ്റ് ഡെറൈവ്ഡ് ഇന്‍ഫര്‍മേഷന്‍ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിന്‍ഡ്രോം' അഥവാ 'ഇഡിയറ്റ് സിന്‍ഡ്രോം' എന്നാണ് വിളിക്കുന്നത്. രോഗം കുറഞ്ഞാലും ചികിത്സ തുടരേണ്ട ചില സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ മുടക്കുന്നു. രോഗലക്ഷണങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഭാഗികമായി അറിവു നേടുന്നത് അപകടകരമാണ്. ഇത് ആരോഗ്യത്തെയും ശരീരത്തെ പ്രതികൂലമായി ബാധിക്കാം. ഇത് ആരോഗ്യപ്രശ്നങ്ങൾ വഷളാക്കാനും ആന്റിബയോട്ടിക് പ്രതിരോധം വർധിപ്പിക്കുകയും ചെയ്യും.

ഇന്‍റര്‍നെറ്റ് മാത്രമല്ല, വ്യക്തിഗത അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം ചികിത്സിക്കാന്‍ വീട്ടിലെ പൊടിക്കൈകള്‍ പ്രയോഗിക്കുന്നതും സ്വയം ചികിത്സ തന്നെയാണ്. ഇത് അപകടമാണ്. സ്വയം ചികിത്സ പലപ്പോഴും തെറ്റായ രോ​ഗനിർണയത്തിലും അനുചിതമായ ചികിത്സയ്ക്കും കാരണമായേക്കാം. ഇത് നിങ്ങളുടെ ദീർഘകാല ആരോ​ഗ്യത്തെ ബാധിക്കും.

എന്തുകൊണ്ടാണ് സ്വയം ചികിത്സ ഇത്ര വ്യാപകമായത്?

ഭാരിച്ച മെഡിക്കൽ ചെലവുകളോടുള്ള ഭയവും മരുന്നുകളുടെ ലഭ്യതയുമാണ് പലരും സ്വയം ചികിത്സ തെരഞ്ഞെടുക്കാൻ കാരണം. സോഷ്യൽ മീഡിയ, ഇൻറർനെറ്റ്, സ്വന്തം അനുഭവം എന്നിവയെ ആശ്രയിച്ച് ചെറിയ ആരോ​ഗ്യ ലക്ഷണങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നതിൽ മിക്കയാളുകളും ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ട്.

എന്നാൽ ഈ പ്രവണത ആന്‍റിബയോട്ടിക് പ്രതിരോധം വർധിപ്പിക്കുകയും മരുന്നുകളോടുള്ള ആസക്തി പോലുള്ള വലിയ പൊതുജനാരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT