ചൂട് കഠിനമായതോടെ ഹീറ്റ് സ്ട്രോക്ക് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിച്ചുവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജാഗ്രതയല്ല, മുൻകരുതലാണ് ആവശ്യം. ശരീരം സാധാരണയായി വിയർക്കുന്നതിലൂടെ ചൂടു പുറത്താക്കിയാണ് താപസമതുലിതാവസ്ഥ നിലനിർത്തുന്നത്. എന്നാൽ ദീർഘ നേരെ നീണ്ടുനിൽക്കുന്ന ചൂട് എക്സ്പോഷറിൽ ഈ പ്രതിരോധ സംവിധാനം ദുർബലമാകുന്നു. ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിക്കാം.
ഇത് ശരീരതാപനില ക്രമേണ ഉയരാനും വെയിൽ മാറിയ ശേഷവും ശരീര താപനില ഉയർന്നു തന്നെ നിൽക്കാനും കാരണമാകും. രാത്രി പോലും ശരീരം തണുക്കാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കും. ഇതോടെ ശരീരത്തിന്റെ കോർ ടെമ്പറേച്ചർ ഉയർന്ന നിലയിൽ തുടരുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും ചെയ്യുന്നു.
ഇത് കഠിനമായ ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നു. കെട്ടിടങ്ങൾ, റോഡുകൾ, കുറഞ്ഞ പച്ചപ്പ്—ഇവയൊക്കെയാണ് നഗരങ്ങളിൽ ചൂട് അടിഞ്ഞുകൂടാൻ കാരണമാകുന്നത്. സൂര്യപ്രകാശം ഇല്ലാത്ത സമയത്തും ചൂട് നിലനിൽക്കാൻ ഇത് കാരണമാകുകയാണ്.
ശരീരതാപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുന്ന അടിയന്തിര ആരോഗ്യസ്ഥിതിയാണ് ഹീറ്റ് സ്ട്രോക്ക് (Sunstroke). ഇത് തലച്ചോറ്, വൃക്ക, പേശികൾ എന്നിവയ്ക്ക് സ്ഥിരമായ തകരാറോ മരണമോ ഉണ്ടാക്കാം. താപനില ഉയരുന്നത് ഭ്രമം (delirium), കോമ തുടങ്ങിയ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ ഇൻഫ്ലമേറ്ററി പ്രതികരണമായി മാറിയേക്കാം. ചികിത്സ വൈകിയാൽ ജീവനുവരെ ഭീഷണി ഉണ്ടായേക്കാം.
ഹീറ്റ് സ്ട്രോക്കിൽ നിന്ന് രക്ഷനേടാനുള്ള എളുപ്പമാർഗം ശരീര് എപ്പോഴും തണുപ്പിക്കുകയെന്നതാണ്. 10 മിനിറ്റിൽ 1°C വീതം ശരീര താപനില കുറയ്ക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക. ഇത് വൈകിയാൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. മതിയായ വെള്ളം കുടിക്കുക, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുക, തണുപ്പുള്ള ഇടങ്ങളിൽ വിശ്രമിക്കുക, നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഇടയ്ക്കിടെ വിശ്രമം എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തലവേദന, ക്ഷീണം, അമിത വിയർപ്പ്, തലചുറ്റൽ—ഇവയെല്ലാം ഹീറ്റ് സ്‌ട്രോക്കിന്റെ തുടക്ക സൂചനകളാകാമെന്നും വിദഗ്ദർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates