ചിത്രീകരണം: അർജ്ജുൻ കെവി 
Poems

'ഫാത്തിമ'- കെ. ജയകുമാര്‍ എഴുതിയ കവിത

നേരിയ നിരാശയുടെ നാലഞ്ച് ഡാലിയകള്‍    ചിരിയോടെ എന്‍ നേര്‍ക്ക് നീട്ടിയ ഫാത്തിമാനിഷ്‌കളങ്കം നിന്റെ നയനങ്ങള്‍;  എങ്കിലും നാളങ്ങള്‍ തെളിയാ വിളക്കായിരുന്നവ

Author : കെ. ജയകുമാര്‍

നേരിയ നിരാശയുടെ നാലഞ്ച് ഡാലിയകള്‍    
ചിരിയോടെ എന്‍ നേര്‍ക്ക് നീട്ടിയ ഫാത്തിമാ
നിഷ്‌കളങ്കം നിന്റെ നയനങ്ങള്‍;  എങ്കിലും 
നാളങ്ങള്‍ തെളിയാ വിളക്കായിരുന്നവ. 

ആണ്ടുകളേറെയായ്, ദാല്‍തടാകത്തിന്റെ
ആഴങ്ങള്‍ പണ്ടേനിസ്സംഗമുറഞ്ഞുപോയ്. 
നിശ്ചലം നില്‍ക്കും ചിനാറുകളതിരിട്ട   
നിര്‍ജ്ജന വഴികളില്‍ പ്രേതസഞ്ചാരമായ്.

ഫാത്തിമാ! നീയെന്റെ  ക്യാമറക്കണ്ണു തുറന്നു-
വന്നുള്ളിലെ താമസക്കാരിയായ്.
നിന്‍ രൂപമാണെന്റെ ഭൂപടം; നിന്നുടല്‍ 
മൂടുന്ന പൂപ്പല്‍ ചരിത്രവും സാക്ഷ്യവും.  

'എവിടെ നീ' എന്നുള്ള  ചോദ്യവുമായ് നിന്നെ
എവിടെയും തിരയാന്‍ തുനിയുകയില്ല ഞാന്‍. 
ഒരു ചില്ലുപോലെ നുറുങ്ങിയിരിക്കണം 
ഇത്തിരിപ്പോന്ന നിന്‍ സ്ഫടിക കളേബരം. 

മൃതി നിന്നെയിനിയും അനുഗ്രഹിച്ചില്ലയോ?
നീ ദുഃഖതരുവായ്  വളര്‍ന്നു കഴിഞ്ഞുവോ?  
വെന്ത മനസ്സോടെ ഭീതിതന്‍ അറയില്‍ നീ 
അന്ത്യവിമോചനം കാത്തിരിക്കുന്നുവോ? 

കാണാതെയായ നിന്‍ മക്കളെയോര്‍മ്മിച്ചു-
മുടലിന്റെ മലിനതയോര്‍ത്തും വെറുത്തും, 
നിലായ്ക്കാത്തൊരീ മഞ്ഞുവീഴ്ചയിനി  എത്രനാള്‍ 
എന്ന നിന്‍ ചോദ്യവും നേര്‍ത്തസ്തമിച്ചുവോ? 

നിത്യവും മൃതി പുതുരംഗങ്ങള്‍ തീര്‍ക്കുകില്‍ 
ഓര്‍ക്കുവതാരൊരു  ബാലതന്‍ നിണബലി? 
ആ ബാല മൃതിയെത്ര കാമ്യം? ചരിത്രമൊരു   
ദുഃസ്വപ്‌ന പര്‍വ്വം  കുറിക്കാന്‍ തുടങ്ങവേ!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT