ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

അച്ഛൻ മരിച്ച് പത്താം ദിവസം ‘മധുരം’ ഷൂട്ടിങ് തുടങ്ങി, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു: നിഖില വിമൽ 

അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. ഷൂട്ടിങ് ദിനങ്ങൾ ഏറെ ആശ്വാസമായി

Author : സമകാലിക മലയാളം ഡെസ്ക്

‘മധുരം’ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി നിഖില വിമൽ. എന്നാൽ ജീവിതത്തിൽ വലിയൊരു വേദനയെ മറികടക്കാൻ സഹായിച്ച സിനിമ കൂടിയാണ് മധുരം എന്ന് പറയുകയാണ് നിഖില. അച്ഛന്റെ വേർപാടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി. ‘മധുരം’ സിനിമ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണെന്നാണ് നിഖിലയുടെ വാക്കുകൾ. 

ജീവിതത്തിൽ ഏറ്റവും അധികം വേദനയിലൂടെ കടന്ന് പോയ സന്ദർഭം ഏതായിരുന്നു എന്ന് ചോദിച്ചപ്പോഴാണ് അച്ഛന്റെ വേർപാടിനെ കുറിച്ച് നിഖില പറഞ്ഞത്. അച്ഛൻ കോവിഡ് ബാധിച്ചാണ് മരിച്ചത്. വീട്ടിൽ എല്ലാവർക്കും കോവിഡ് ആയതിനാൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു അത്. അത് മറികടക്കാൻ ഒരു പരിധിവരെ മധുരം സിനിമയുടെ ലൊക്കേഷൻ എന്നെ സഹായിച്ചു, നിഖില പറഞ്ഞു. അച്ഛൻ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ ‘മധുരം’ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. ഷൂട്ടിങ് ദിനങ്ങൾ ഏറെ ആശ്വാസമായി, നിഖില പറഞ്ഞു. 

ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനായിരുന്നു നിഖിലയുടെ അച്ഛൻ എം ആർ പവിത്രൻ. സിപിഐഎം മുൻ സംസ്ഥാന ജോ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു മരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT