ഫോട്ടോ: സോഷ്യൽ മീഡിയ 
Entertainment

'എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം?'- ഞാൻ അച്ഛനോട് ചോദിച്ചു; വിപ്ലവ വനിതയെ അനുസ്മരിച്ച് നടി നിഖില വിമൽ 

'എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം?'- ഞാൻ അച്ഛനോട് ചോദിച്ചു; വിപ്ലവ വനിതയെ അനുസ്മരിച്ച് നടി നിഖില വിമൽ 

സമകാലിക മലയാളം ഡെസ്ക്

വിപ്ലവ നക്ഷത്രം കെആർ ​ഗൗരിയമ്മ വിട പറയുമ്പോൾ കേരളത്തിലെ പ്രൗഢമായ ഒരു രാഷ്ട്രീയ അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. പ്രിയ നേതാവിനെ നിരവധി പേരാണ് അനുസ്മരിക്കുന്നത്.

ഇപ്പോഴിതാ ശ്രദ്ധേയമായൊരു ഓർമ പങ്കിട്ട് എത്തിയിരിക്കുകയാണ് നടി നിഖില വിമൽ. തന്റെ അച്ഛൻ എംആർ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഓർമ പങ്കുവയ്ക്കുകയാണ് നടി നിഖില വിമൽ. ഇൻസ്റ്റ​ഗ്രാമിലിട്ട കുറിപ്പിലാണ് നിഖില ഇതിഹാസ വ്യക്തിത്വത്തെ അനുസ്മരിച്ചത്. 

ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

ഇടതുപക്ഷനേതാക്കളിൽ എം. വി. രാഘവനുമായും കെ. ആർ. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എൻ്റെ അച്ഛൻ എം. ആർ. പവിത്രന്. ആദ്യം എം. വി. ആറും പിന്നീട് കെ. ആർ. ഗൗരിയമ്മയും സി.പി.ഐ.(എം) ൽ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛൻ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതും. സ്വന്തം പാർട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛൻ്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേർച്ച എം. വി. രാഘവനായതിനാൽ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു. "അവർ വല്ലാതെ നീതി അർഹിക്കുന്നു," എന്നായിരുന്നു അതിന് അച്ഛൻ്റെ മറുപടി. എം.വി.ആറും അച്ഛനും ഓർമ്മയായി; ഇപ്പോൾ ഗൗരിയമ്മയും.

എഴുത്ത് അഖില വിമൽ❤

കേരളത്തിന്റെ വിപ്ലവ വനിതയ്ക്ക് , കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ . 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT