പ്രിയ വാര്യർ, ഒമർ ലുലു/ ഫെയ്‌സ്‌ബുക്ക് 
Entertainment

കണ്ണിറുക്കൽ ആരുടെ ഐഡിയ? 'ഓർമ്മക്കുറവിന് വലിയചന്ദനാദി എണ്ണ നല്ലതാണ്', പ്രിയ വര്യരെ പരിഹസിച്ച് ഒമർ ലുലു 

പ്രിയ വാര്യർക്കെതിരെ ഒമർ ലുലു

സമകാലിക മലയാളം ഡെസ്ക്

മർ ലുലു സംവിധാനം ചെയ്‌ത 'ഒരു അഡാറു ലൗവ്' എന്ന സിനിമയിലെ ഒറ്റ കണ്ണിറുക്കലിൽ ഒരു ദിവസം കൊണ്ട് വൈറലായ താരമാണ് പ്രിയ വാര്യർ. ഈ ഐഡിയയ്‌ക്ക് പിന്നിൽ താനായിരുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തലിനെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. 

ഈ ഐഡിയ ഒമർ ലുലുവിന്റെ ആണെന്ന് നടി ഒരു മാധ്യമത്തിന് അഞ്ച് വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ പറയുന്നതിന്റെ വിഡിയോ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധാകന്റെ പ്രതികരണം. 'ഒരു സീനിൽ സംവിധായകൻ തന്നോട് പുരികം പൊക്കാമോ എന്നു ചോദിച്ചു, ശ്രമിക്കാമെന്ന് പറഞ്ഞപ്പോൾ അതിന്റെ കൂടെ ഒരു സൈറ്റ് കൂടി അടിച്ചേക്ക് എന്ന് പറഞ്ഞു അങ്ങനെയാണ് ആ വൈറൽ കണ്ണിറുക്കൽ സംഭവിച്ചതെന്ന് താരം വിഡിയോയിൽ പറയുന്നുണ്ട്. ഓർമ്മക്കുറവിന് വലിയചന്ദനാദി എണ്ണ നല്ലതാണെന്നും ഓമർ ലുലു പരിഹസിച്ചു.

'ലൈവ്' എന്ന സിനിമയുടെ പ്രമോഷനു വേണ്ടി പേര്‍ളി മാണിയുമായി നടത്തിയ അഭിമുഖത്തിൽ അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് ചോദിക്കുമ്പോൾ ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ കണ്ണിറുക്കലും പുരികം ഉയർത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. ഈ വിഡിയോ വൈറലായതിന് പിന്നാലെയാണ് ഓമർ ലുലു രം​ഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT