​ഗോപി സുന്ദറും അഭയ ഹിരൺമയിയും/ ഫേയ്സ്ബുക്ക് 
Entertainment

'12 വര്‍ഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു'

‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’

സമകാലിക മലയാളം ഡെസ്ക്

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അദ്ദേഹത്തിന്റെ പങ്കാളിയും ​ഗായികയുമായ അഭയ ഹിരൺമയിയും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. കുറച്ചു ദിവസം മുൻപാണ് ഹിരൺമയിക്കു പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് താഴെയുള്ള ​ഗോപി സുന്ദറിന്റെ മറുപടി വൈറലായത്. ഇപ്പോൾ ഇതാ ഇരുവരേയും അധിക്ഷേപിച്ചുകൊണ്ടുള്ള മറ്റൊരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’ എന്നായിരുന്നു മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നു കമന്റ് വന്നത്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വര്‍ഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു’ എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്. ​ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ​ഗോപി സുന്ദറിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. 

അഭയ ഹിരൺമയിയുടെ പിറന്നാളിനു പഴയ ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്. ഇതിനു താഴെ ‘ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. ഇതിന് കടുത്ത ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് പിന്നാലെയാണ് അഭയ ഹിരൺമയിക്കൊപ്പമുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT