Govinda, Sunita Ahuja ഇൻസ്റ്റ​ഗ്രാം
Entertainment

'അതൊക്കെ പഴയ വാർത്ത, സുനിതയുമായി പ്രശ്നങ്ങളൊന്നുമില്ല'; വിവാഹമോചന അഭ്യൂഹങ്ങൾ തള്ളി ​ഗോവിന്ദയുടെ അഭിഭാഷകൻ

1987ലാണ് ഗോവിന്ദയും സുനിത അഹൂജയും വിവാഹിതരാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ ഗോവിന്ദക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ സുനിത അഹൂജ വിവാഹമോചന കേസ് ഫയൽ ചെയ്തു എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഗോവിന്ദയുടെ അഭിഭാഷകൻ ലളിത് ബിൻഡാൽ.

2024 ഡിസംബർ 5ന് ബാന്ദ്ര കുടുംബ കോടതിയിൽ സുനിത അഹൂജ ഗോവിന്ദക്കെതിരെ ക്രൂരത, വിവാഹേതര ബന്ധം തുടങ്ങിയ കാരണങ്ങൾ കാണിച്ച് വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, അതെല്ലാം പഴയ കാര്യങ്ങളാണെന്നും നിലവിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും ഇരുവരും ഒരുമിച്ച് ഗണേശ ചതുർഥി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്നും ഗോവിന്ദയുടെ അഭിഭാഷകൻ ലളിത് ബിൻഡാൽ അറിയിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ വിവാഹമോചന റിപ്പോർട്ടുകൾ പുറത്തുവന്നതു മുതൽ ദമ്പതികളുടെ 38 വർഷത്തെ ദാമ്പത്യം ഊഹാപോഹങ്ങൾക്ക് വിഷയമായിരുന്നു. 1987ലാണ് ഗോവിന്ദയും സുനിത അഹൂജയും വിവാഹിതരാകുന്നത്. തന്റെ സ്ത്രീ ആരാധകരെ നഷ്ടമാകും എന്ന് കരുതി നാല് വർഷത്തോളം ഗോവിന്ദ തന്റെ വിവാഹം രഹസ്യമാക്കി വെച്ചിരുന്നു.

ഗോവിന്ദ - സുനിത അഹൂജ ദമ്പതികളുടെ മക്കളായ ടീന അഹൂജയും യഷ് വർദ്ധൻ അഹൂജയും ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ രം​ഗീല രാജ എന്ന ചിത്രത്തിലാണ് ​ഗോവിന്ദ ഒടുവിൽ അഭിനയിച്ചത്.

Cinema News: Bollywood Actor Govinda's lawyer on new divorce rumours with Sunita Ahuja.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT