ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാളാകും, സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയില്ല'; മമ്മൂട്ടി

'തന്റെ അടുത്തേക്ക് എല്ലാവരും വരട്ടേയെന്ന് കരുതാവുന്ന ഒരു അവസ്ഥ ഒരിക്കലും ഇല്ല. നമ്മള്‍ സിനിമ തേടിപ്പോകണം'

Author : സമകാലിക മലയാളം ഡെസ്ക്

രു താരമായി താൻ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ലാൽ ജോസിന്റെ പുതിയ സിനിമയായ 'സോളമിന്റെ തേനീച്ചകളിലെ പുതുമുഖ താരങ്ങളോട് സംസാരിക്കുകയായിരുന്നു താരം. 

'ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല'- മമ്മൂട്ടി പറഞ്ഞു. 

സിനിമ തന്റെ അടുത്തേക്ക് വരട്ടെ എന്ന് കരുതിയിരിക്കരുതെന്നും എപ്പോഴും സിനിമയെ തേടി പോകണമെന്നും മമ്മൂട്ടി പറഞ്ഞു. ഭാഗ്യംകൊണ്ട് ചിലപ്പോള്‍ ഒരു അവസരം കിട്ടിയേക്കും. ബാക്കി നമ്മുടെ പരിശ്രമമാണ് എന്നാണ് താരം പറഞ്ഞത്. 'സിനിമയില്‍ സ്ഥിരവരുമാനത്തിന്റെ അനിശ്ചതാവസ്ഥ എല്ലാക്കാലവും സിനിമാക്കാരന്റെ കൂടെയുണ്ട്. അത് മറകടക്കാന്‍ സിനിമയ്‌ക്കൊപ്പം ഓടിയേ പറ്റൂ. ഇനി തന്റെ അടുത്തേക്ക് എല്ലാവരും വരട്ടേയെന്ന് കരുതാവുന്ന ഒരു അവസ്ഥ ഒരിക്കലും ഇല്ല. നമ്മള്‍ സിനിമ തേടിപ്പോകണം. സിനിമയ്ക്ക് നിങ്ങളെയെന്നല്ല ആരെയും ആവശ്യമില്ല. ഭാഗ്യംകൊണ്ട് ചിലപ്പോള്‍ ഒരു അവസരം കിട്ടിയേക്കും. ബാക്കി നമ്മുടെ പരിശ്രമമാണ്. കഴിവുണ്ടായാല്‍ മാത്രമ പോരാ, കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തണം.- മമ്മൂട്ടി പറഞ്ഞു. 

സിനിമ എന്നതല്ലാതെ മറ്റൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിച്ചിട്ടില്ലന്നും മറ്റൊന്നും തേടിപോയിട്ടുമില്ലെന്നും താരം പറഞ്ഞു. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും തന്റെയുള്ളിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സോളമിന്റെ തേനീച്ചകള്‍'. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT