നയൻതാരയും വിഘ്നേഷും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

നയന്‍താര- വിഘ്‌നേഷ് ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം, പെബിൾസിനെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ്

റൊട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഹിവോസ് ടൈഗര്‍ അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും നിര്‍മിച്ച തമിഴ് ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. നവാഗതനായ വിനോദ് രാജ് സംവിധാനം ചെയ്ത പെബിള്‍സിനാണ് അംഗീകാരം. റൊട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഹിവോസ് ടൈഗര്‍ അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്. 

സംവിധായിക ഗീതു മോഹന്‍ദാസാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. മികച്ച ചിത്രമാണെന്നും എല്ലാവരും പോയി കാണണമെന്നും ഗീതു ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മേളയില്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണിത്. സനല്‍ കുമാര്‍ ശശിധരന്റെ ദുര്‍ഗയായിരുന്നു ആദ്യ ചിത്രം.

ഗീതു മോഹന്‍ദാസിന്റെ കുറിപ്പ് വായിക്കാം

റൊട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ മനോഹരമായ ചിത്രത്തിന് ടൈഗര്‍ അവാര്‍ഡ് ലഭിച്ചകാര്യം അറിയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആത്മാവ് നിറഞ്ഞുനില്‍ക്കുന്ന കഥപറച്ചിലും പ്രടനവും കാണാന്‍ ദയവായി സിനിമകാണൂ. വണങ്ങുന്നു വിനോദ് രാജ്. ഒരു സംവിധായന് ചെയ്യാവുന്ന ഏറ്റവും മികച്ച അരങ്ങേറ്റ ചിത്രമാണിത്. ഈ സിനിമയെ പിന്തുണച്ചതിനും നിര്‍മിച്ചിതിനും വെങ്കിക്കും നയന്‍താരക്കും ആശംസകള്‍. അവസാനമായി സംവിധായകന്‍ റാം സാറിന് എന്റെ ആലിംഗനങ്ങള്‍. വിനോദിനെ വിശ്വസിച്ചതിനാണത്. അദ്ദേഹത്തില്‍ ഒരു മെന്ററിനെ കണ്ടെത്തിയത് നിന്റെ ഭാഗ്യമാണ് വിനോദ്. ഈ ചിത്രം ഹൃദയം നിറച്ചു, പുറത്തിറങ്ങുമ്പോള്‍ ചിത്രം കാണൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT