ജേക്സ് ബിജോയ് (Jakes Bejoy) എക്സ്പ്രസ്
Entertainment

'തമിഴിൽ മാസ് പാട്ടുകൾ എഴുതാൻ എളുപ്പമാണ്, മലയാളത്തിൽ അങ്ങനെയല്ല'; ജേക്സ് ബിജോയ്

അൽഫോൻസ് പുത്രനൊക്കെ പ്രേമത്തിൽ ചെയ്തിരിക്കുന്നത് അതാണ്.

സമകാലിക മലയാളം ഡെസ്ക്

മലയാളികൾ ഒന്നടങ്കം ആഘോഷിച്ച ഒട്ടേറെ പാട്ടുകളൊരുക്കിയ സം​ഗീത സംവിധായകനാണ് ജേക്സ് ബിജോയ് (Jakes Bejoy). മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജേക്സ് ബിജോയ് സം​ഗീതമൊരുക്കിയിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായെത്തിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ​ഗായകനായാണ് സിനിമയിലേക്കുള്ള ജേക്സിന്റെ വരവ്.

അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ ചിത്രം നരിവേട്ടയിലെ 'മിന്നൽവള കൈയിലിട്ട പെണ്ണഴകേ...' എന്ന ജേക്സ് ബിജോയ് സം​ഗീതമൊരുക്കിയ പാട്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. മലയാളത്തേക്കാൾ തമിഴിൽ മാസ് പാട്ടുകൾ എഴുതാൻ എളുപ്പമാണെന്ന് പറയുകയാണ് ജേക്സ് ബിജോയ്. കഴി‍ഞ്ഞ വർഷം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജേക്സ് ബിജോയ് ഇക്കാര്യം പറഞ്ഞത്.

"തമിഴിൽ മാസ് പാട്ടുകളൊക്കെ എഴുതാൻ ഭയങ്കര എളുപ്പമാണ്. മലയാളത്തിൽ അങ്ങനെയല്ല, ഭയങ്കര പാടാണ്. ട്യൂണിനും ബീറ്റ്സിനേക്കാളുമൊക്കെ പ്രധാനമാണ് ലിറിക്സ്. അത് ചിലപ്പോൾ സ്ക്രിപ്റ്റിൽ നിന്നോ സംവിധായകനിൽ നിന്നോ ഒക്കെ വരും. പിന്നെ ഇന്റർനാഷണൽ ലെവലിലുള്ള, അല്ലെങ്കിൽ യങ് ജനറേഷൻ ഒക്കെ കേൾക്കുന്ന തരത്തിലുള്ള ബീറ്റ്സ് വേണം.

സംവിധായകൻ ഒരു സിനിമ മ്യൂസിക്കലി ആണ് കാണുന്നതെങ്കിൽ അത് ഭയങ്കര വ്യത്യാസമായിരിക്കും. ഒരുപാട് സംവിധായകർ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്. അൽഫോൻസ് പുത്രനൊക്കെ പ്രേമത്തിൽ ചെയ്തിരിക്കുന്നത് അതാണ്. സം​ഗീതം എങ്ങനെയാണ് ആ സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്ന് നോക്കിയാൽ നമുക്കത് മനസിലാകും".- ജേക്സ് ബിജോയ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT