ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ഇത് ദുരന്തമായി മാറുകയാണ്', നീലക്കുറിഞ്ഞിക്കിടയിൽ നിറഞ്ഞ് പ്ലാസ്റ്റിക്; വിമർശനവുമായി നീരജ് മാധവ്

വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്രദേശത്ത് നിറയുകയാണ്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നീലക്കുറിഞ്ഞി വിശേഷങ്ങളാണ്. 12 വർഷം കഴിഞ്ഞ് പൂത്ത നീലക്കുറിഞ്ഞി കാണുന്നതിനായി നിരവധി പേരാണ് ഇടുക്കിയിലെ കള്ളിപ്പാറയിൽ എത്തുന്നത്. അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. എന്നാൽ പ്രദേശത്ത് വലിയ നാശം വിതയ്ക്കുകയാണ് നീലക്കുറിഞ്ഞി കാണാനായി എത്തുന്നവർ. വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്രദേശത്ത് നിറയുകയാണ്. ഇതിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നീരജ് മാധവ്. 

നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് നീരജിന്റെ കുറിപ്പ്. പ്ലാസ്റ്റിക് കൊണ്ടുപോയി അവിടെ വലിച്ചെറിയരുതെന്നാണ് താരം അഭ്യർത്ഥിക്കുന്നത്. നീലക്കുറിഞ്ഞി ചെടികൾക്കിടയിൽ പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും കിടക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് കു‌റിപ്പ്. 

''നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന, ദയവായി പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക''- നീരജ് കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT