Om Puri, Seema Kapoor 
Entertainment

വീട്ടുജോലിക്കാരിയുമായി ഓം പുരിയ്ക്ക് ബന്ധം, അറിയുന്നത് വിവാഹത്തലേന്ന്; അബോര്‍ഷനായപ്പോള്‍ 25,000 രൂപ കൊടുത്തുവിട്ടു: സീമ കപൂര്‍

കുഞ്ഞിനെ നഷ്ടമായെന്ന് അറിഞ്ഞപ്പോഴും ഓം പുരി നേരിട്ട് വന്നില്ല. പകരം സെക്രട്ടറിയുടെ കയ്യില്‍ 25000 രൂപ കൊടുത്തു വിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തതാണ് അന്തരിച്ച നടന്‍ ഓം പുരിയുടേത്. നടനെക്കുറിച്ച് ആദ്യ ഭാര്യ സീമ കപൂര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തങ്ങളുടെ വിവാഹത്തിന്റെ തലേ ദിവസം തനിക്ക് വീട്ടിലെ ജോലിക്കാരുമായി അടുപ്പമുണ്ടെന്ന് ഓം പുരി തുറന്നു പറഞ്ഞതായാണ് സീമ കപൂര്‍ പറയുന്നത്.

സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സീമയുടെ വെളിപ്പെടുത്തല്‍. താനുമായുള്ള വിവാഹം ബന്ധം നില്‍ക്കെ തന്നെ, രണ്ടാം ഭാര്യയായ നന്ദിതയുമായി ഓം പുരി അടുപ്പത്തിലായിരുന്നുവെന്നും സീമ വെളിപ്പെടുത്തുന്നുണ്ട്. വിവാഹമോചിതരാകുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ തനിക്ക് കുഞ്ഞിനെ നഷ്ടമായാതായും സീമ കപൂര്‍ പറയുന്നു.

''1989 ലാണ് ഞങ്ങളുടെ വിവാഹ നിശ്ചയം നടക്കുന്നത്. എന്തുകൊണ്ടാണെന്ന് അറിയില്ല, രണ്ട് കുടുംബങ്ങളും വിവാഹത്തിനായി തിടുക്കം കൂട്ടി. അന്നു ഭയ്യ (അന്നു കപൂര്‍) ഷൂട്ടിങിന്റെ ഭാഗമായി ദൂരെയായിരുന്നു. തന്റെ സഹോദരിയുടെ കല്യാണ വിവരം മറ്റൊരാള്‍ വഴി അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ വിഷമമായി. അന്ന് ഫോണ്‍ സാധാരണയല്ല. വിവാഹത്തിന്റെ തലേന്നാണ് തനിക്ക് ജോലിക്കാരിയുമായി അടുപ്പമുണ്ടെന്ന് അദ്ദേഹം പറയുന്നത്'' സീമ പറയുന്നു.

''എല്ലാവരേയും ക്ഷണിച്ചിരുന്നു. റിസപ്ഷനും നടത്താനുണ്ടായിരുന്നു. ഝാലാവാര്‍ എന്ന ചെറുപട്ടണത്തിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എന്റെ അച്ഛനേയും അമ്മയേയും അവിടെ എല്ലാവരും ബഹുമാനിച്ചിരുന്നു. അദ്ദേഹം എന്നെ നദിയുടെ കരയിലേക്ക് കൊണ്ടുപോയി ഒരു കാര്യം പറയാനുണ്ടെന്ന് പറയുകയായിരുന്നു'' സീമ പറയുന്നു. '' തലേദിവസം വിവാഹം വേണ്ടെന്ന് വെക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ധൈര്യമുള്ളവരാണ്. ചടങ്ങ് നടക്കുന്നതിനിടെപോലും അവര്‍ പിന്മാറും'' സീമ പറയുന്നു.

നന്ദിതയുമായുള്ള ഓം പുരിയുടെ ബന്ധം തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നാണ് സീമ പറയുന്നത്. ആ ആഘാതത്തിലാണ് തനിക്ക് കുഞ്ഞിനെ നഷ്ടമാകുന്നതെന്നും അവര്‍ പറയുന്നു. വിവാഹ മോചനത്തില്‍ ജീവനാംശമായി ഓം പുരി നല്‍കിയത് ആറ് ലക്ഷം രൂപയായിരുന്നുവെന്നും അവര്‍ തുറന്നു പറയുന്നു. കുഞ്ഞിനെ നഷ്ടമായെന്ന് അറിഞ്ഞപ്പോഴും ഓം പുരി നേരിട്ട് വന്നില്ല. പകരം തന്റെ സെക്രട്ടറി മുഖാന്തരം 25000 രൂപ കൊടുത്തു വിടുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

''എന്നെ ആശ്വസിപ്പിക്കുന്നത് പോട്ടെ, അയാള്‍ സെക്രട്ടറിയുടെ കയ്യില്‍ 25000 കൊടുത്തു വിട്ടു. ഞാന്‍ അത് നിരസിച്ചു. ഈ ഈഗോ നിന്നെ നശിപ്പിക്കും എന്നാണ് സെക്രട്ടറി എന്നോട് പറഞ്ഞത്. ഈഗോയെന്ന് അയാള്‍ തെറ്റിദ്ധരിച്ചത് സത്യത്തില്‍ എന്റെ ആത്മാഭിമാനമായിരുന്നു'' സീമ പറയുന്നു. സീമയുമായി പിരിഞ്ഞ ഓം പുരി 1993ലാണ് നന്ദിതയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 2013 ല്‍ ഈ ബന്ധവും പിരിഞ്ഞു. 2017 ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഓം പുരി മരണപ്പെടുന്നത്.

Om Puri confessed his affair with househelp day before the wedding. reveals first wife Seema Kapoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ; 533% അധികം; അറിയാം ജില്ല തിരിച്ചുള്ള കണക്കുകള്‍

ശക്തമായ മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം

'റൺസ് വിട്ടുകൊടുത്ത് പന്തെറിയണം'! ഒത്തുകളി, യുഎസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് 8 വർഷം വിലക്ക്

ഐഫോണ്‍ 18 പ്രോ അടുത്ത മാസം; ഒപ്പം കാമറയുള്ള എയര്‍പോഡ്‌സും വന്നേക്കും