പേളിയും ശ്രീനിഷും മകൾ നിലയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'‌ബേബി നമ്പർ 2-വിനെ കാത്തിരിക്കുന്നു'; മൂന്നു മാസം ​ഗർഭിണിയെന്ന് പേളി മാണി; സന്തോഷവാർത്തയുമായി താരദമ്പതികൾ

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് ഇരുവരും അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്


ബി​ഗ് ബോസിൽ മൊട്ടിട്ട പ്രണയം. റിയാലിറ്റി ഷോ അഞ്ച് സീസൺ പിന്നിടുമ്പോൾ അതിനേക്കാൾ ശക്തമായ മുന്നേറുകയാണ് പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും മനോഹര ജീവിതം. ഇപ്പോൾ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരദമ്പതികൾ. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് ഇരുവരും അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത കുടുംബ ചിത്രത്തിനൊപ്പമായിരുന്നു സന്തോഷവാർത്ത പങ്കുവച്ചത്. 

മൂന്നു മാസം ​ഗർഭിണിയാണ് എന്നാണ് പേളി മാണി വ്യക്തമാക്കിയത്. 'ലെ നില; അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡിഡിയുടെ വയറ്റില്‍ ദോശ. മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം.'- പേളി കുറിച്ചു. 

നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്. ഷംന കാസിം മുക്ത, സ്നേഹ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ദീപ്തി വിധുപ്രദാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയ നിരവധി പേർ ആശംസകൾ അറിയിച്ചു. 2019 നാണ് പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. തുടർന്ന് 2021 മാര്‍ച്ച് 20 ന് ആദ്യത്തെ കുഞ്ഞ് പിറന്നു. നില എന്നു പേരു നൽകിയ ദമ്പതികളുടെ മകൾ സോഷ്യൽ മീഡിയയിൽ താരമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT