Prithviraj  ഇൻസ്റ്റ​ഗ്രാം
Entertainment

'അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം, കാത്തിരിക്കുകയാണ്'; 'കാളിയ'നെക്കുറിച്ച് പൃഥ്വിരാജ്

ഞാൻ എന്റെ സമയം കൊടുത്ത സിനിമയാണ് അത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രഖ്യാപനം മുതൽ തന്നെ പൃഥ്വിരാജിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കാളിയൻ'. എട്ട് വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ മോഷൻ പോസ്റ്ററും ഡയലോ​ഗ് ടീസറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ കുറച്ചു കാലമായി 'കാളിയ'നെ സംബന്ധിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. റേഡിയോ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. "എനിക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള, എനിക്ക് ഭയങ്കരമായി ഇമോഷണലി കണക്ട് ആയ ചരിത്രത്തിന്റെ ഒരു ഏടിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് അത്.

ഞാൻ എന്റെ സമയം കൊടുത്ത സിനിമയാണ് അത്. എന്നാൽ അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം. അതിനായി കാത്തിരിക്കുകയാണ്".- പൃഥ്വിരാജ് പറഞ്ഞു. എസ് മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' നീണ്ട ​ഗവേഷണത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം ബി ടി അനിൽകുമാർ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ്.

വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയനായാണ് പൃഥ്വിരാജ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2018 പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്.

സുജിത് വാസുദേവ് ആണ് കാമറ. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സം​ഗീതം ഒരുക്കിയ രവി ബസ്‍റൂറാണ് കാളിയനിലും പ്രവർത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു. അനാർക്കലിക്ക് ശേഷം രാജീവ് ​ഗോവിന്ദർ നിർമ്മിക്കുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാളിയൻ.

Prithviraj talks about his upcoming project Kaaliyan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി

സാമ്പത്തിക നിയമങ്ങളിൽ വൻ മാറ്റങ്ങൾ; പാസ്‌പോർട്ട്, ആധാർ, ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ ഇന്ന് മുതൽ മാറും

സ്വര്‍ണം വീണ്ടും താഴേക്ക്, ഇന്നു കുറഞ്ഞത് 920 രൂപ

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം; 'പി എം റാഹത്ത്' പദ്ധതി കേരളത്തില്‍ നടപ്പാക്കും

പെട്രോള്‍ അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയും കുറച്ചു, വിലയില്‍ മാറ്റം വരുത്തി നയാര