ജയിലർ പോസ്റ്റർ/ ട്വിറ്റർ 
Entertainment

ലാലേട്ടനും രജനിയും ഒരൊറ്റ ഫ്രെയിമിൽ; ആരാധകരുടെ പരിഭവം തീർത്ത് ജയിലറിലെ പുതിയ പോസ്റ്റർ

ജയിലറിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് 'സൺ പിക്ചേഴ്സ്'

സമകാലിക മലയാളം ഡെസ്ക്

ജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് 'സൺ പിക്ചേഴ്സ്'.  മോഹൻലാലും രജനീകാന്തും ഒരൊറ്റ ഫ്രെയിമിൽ വരുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ജയിലറിന്റെ ട്രെയിലറിൽ മോഹൻലാലിനെ ഉൾപ്പെടുത്താത്തതിൽ ആരാധകർ രോഷം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ ആരാധകരുടെ പരിഭവങ്ങൾ പരമാവധി തീർക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പോസ്റ്റർ. 

'സൂപ്പർസ്റ്റാർ - ലാലേട്ടൻ' എന്നാണ് പോസ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ആരെല്ലാം ഈ കോമ്പോ കാണാൻ കാത്തിരിക്കുന്നു ? തിയേറ്ററുകളിൽ കൊടുങ്കാറ്റടിക്കാൻ ഇനി അഞ്ച് ദിവസങ്ങൾ കൂടി മാത്രമെന്നും സൺ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്‌തു. രജിനിയുടെ 169മത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്.

ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷൻ ഡയറക്ടര്‍. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT