Shahrukh Khan ഫയല്‍
Entertainment

ഷാരൂഖ് ഖാന് പരുക്ക്; ഒരു മാസം വിശ്രമം; 'കിങ്' ചിത്രീകരണം നിര്‍ത്തിവച്ചു

ഷാരൂഖും മകളും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കിങ്

സമകാലിക മലയാളം ഡെസ്ക്

ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്. പുതിയ ചിത്രം കിങിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ഒരുമിക്കുന്ന ചിത്രമാണ് കിങ്. മുംബൈയിലെ സ്റ്റുഡിയോയില്‍ വച്ച് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. പിന്നാലെ ഷാരൂഖ് ഖാനെ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ പരുക്ക് ഗുരുതരമല്ല. മസില്‍ ഇഞ്ചുറിയാണ് നേരിടേണ്ടി വന്നത്. ഡോക്ടര്‍മാര്‍ ഷാരൂഖ് ഖാന് ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ തിരികെ സെറ്റിലെത്തുക സെപ്തംബറിന് ശേഷമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അപകടമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.

ഷാരൂഖും മകളും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കിങ്. നേരത്തെ ആര്‍ച്ചീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയിലൂടെയാണ് സുഹാന അരങ്ങേറിയത്. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, ജയ്ദീപ് അഹ്ലാവത്, അനില്‍ കപൂര്‍, അര്‍ഷദ് വാര്‍സി, ജാക്കി ഷ്രോഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധാനം. പഠാന് ശേഷം ഷാരൂഖും സിദ്ധാര്‍ത്ഥും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കിങ്.

Shahrukh Khan got injured during King shooting. advised for one month rest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT