Sreenivasan's Legacy Through 'Chinthavishtayaya Shyamala instagram
Entertainment

'ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോള്‍ 19 വയസാണെനിക്ക്, കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റേതാണ്'

ശ്യാമളയെ ജനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു എന്നതിന്റെ കാരണക്കാരന്‍ ശ്രീനി സാര്‍ ആണ്. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്. എന്റെ സിനിമാ കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റെ തന്നെയാണ്

സമകാലിക മലയാളം ഡെസ്ക്

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിതമായ വിയോഗത്തിലാണ് സിനിമാ ലോകം. ശ്രീനിവാസന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളമായി മാറി മലയാൡകളുടെ മനസില്‍ പ്രത്യേക സ്ഥാനം നേടിയ സംഗീത മാധവന്‍ ശ്രീനിവാസനുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ്.

''ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ 19 വയസാണ് പ്രായം. ബാലതാരമായിരുന്നതുകൊണ്ട് സംവിധായകന്‍ പറയുന്നത് മാത്രമാണ് അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ശ്യാമളയെ ജനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു എന്നതിന്റെ കാരണക്കാരന്‍ ശ്രീനി സാര്‍ ആണ്. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്. എന്റെ സിനിമാ കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റെ തന്നെയാണ്'', നടി സംഗീത പറയുന്നു.

''അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ ഓര്‍മകള്‍ എല്ലാം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. ശ്യാമളയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെ വില അറിഞ്ഞിരുന്നില്ല. അപ്പോള്‍ ഞാന്‍ ഒരുപാട് പടങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയമാണ്, ആ സിനിമകളില്‍ ഒന്നുമാത്രമായിരുന്നു എനിക്ക് ശ്യാമള. പക്ഷേ അത് റിലീസ് ആയി കഴിഞ്ഞ് എനിക്ക് കിട്ടിയ സ്വീകാര്യതയും അംഗീകാരവും ആണ് സിനിമയെക്കുറിച്ചും അതിന്റെ വിലയെ കുറിച്ചും എന്നെ ബോധവതി ആക്കിയത്. ശ്രീനി സാറിനെ എന്റെ വീട്ടിലെ എല്ലാവര്‍ക്കും എനിക്കും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹം സിനിമയ്ക്ക് നല്‍കിയ സംഭാവനകളും ഒക്കെ വളരെ വലുതാണ്''.

''അസുഖം ബാധിച്ച ശേഷം ഞാന്‍ വീട്ടില്‍ പോയി കണ്ട ശ്രീനി സാര്‍ ഞാന്‍ മുമ്പ് കണ്ട ശ്രീനി സാര്‍ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നര്‍മം കലര്‍ത്തിയുള്ള സംസാരരീതി അതിന് അന്നും മാറ്റമില്ലായിരുന്നു. വയ്യെങ്കിലും സര്‍ അത്രയും സന്തോഷത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് സാറിനെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല, അത്രയും സജീവമായി നടന്ന വ്യക്തി, സര്‍ സാധാരണ സംസാരിക്കുന്നതും ചിരിക്കുന്നതും പോലെയേ അല്ല. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്'', സംഗീത പറഞ്ഞു.

Sreenivasan's Legacy Through 'Chinthavishtayaya Shyamala': Sangita Madhavan Nair's Heartfelt Tribute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

18 എയർ കണ്ടീഷനിങ് യൂണിറ്റുകൾ മോഷ്ടിച്ചു; പ്രതിക്ക് 1,30,000 ദിർഹം പിഴയും തടവും ശിക്ഷ

തൈരോ മോരോ? ആരോ​ഗ്യത്തിന് മികച്ചത് ഏത്

മലയാളി ബ്രാന്റ് ഓഫ് തമാശയുടെ ബ്രാന്റ് അംബാസിഡര്‍; ശ്രീനി മറക്കാന്‍ പറഞ്ഞാലും, ഓര്‍ക്കാതിരിക്കാനാകില്ല ആ ഡയലോഗുകള്‍

ശ്രീനിവാസന് വിട നല്‍കി കൊച്ചി നഗരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ പത്തിന്

SCROLL FOR NEXT