എസ്എസ് രാജമൗലി ഗോൾഡൻ ഗ്ലോബ് വേദിയിയ ചിത്രം/ ഫേസ്ബുക്ക് 
Entertainment

'ഹൃതിക് റോഷൻ പ്രഭാസിന്റെ മുന്നിൽ ഒന്നുമല്ല'; അന്ന് അങ്ങനെ പറഞ്ഞത് തെറ്റ്, മാപ്പ് പറഞ്ഞ് രാജമൗലി

2008ൽ പ്രഭാസിന്റെ 'ബില്ല' എന്ന ചിത്രം റിലീസ് ആയ സമയത്ത് രാജമൗലി നൽകിയ ഒരു അഭിമുഖത്തിലായിരുന്നു പരാമർശം.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ ഹൃതിക് റോഷനെ തെലുങ്ക് നടൻ പ്രഭാസുമായി താരതമ്യം ചെയ്ത് വർഷങ്ങൾക്ക് മുൻപ് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് സംവിധായകൻ രാജമൗലി. 2008ൽ പ്രഭാസിന്റെ 'ബില്ല' എന്ന ചിത്രം റിലീസ് ആയ സമയത്ത് രാജമൗലി നൽകിയ ഒരു അഭിമുഖത്തിലായിരുന്നു പരാമർശം. അഭിമുഖത്തിന്റെ വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് വൈറലായത് വിവാദമായിരുന്നു.  

ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്സിന്റെ റെഡ് കാർപ്പറ്റിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. ഹൃതിക്‌ റോഷനെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യം. എന്നാൽ താൻ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നും രാജമൗലി പറഞ്ഞു.

''ധൂം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, എങ്ങിനെയാണ് ബോളിവുഡിന് ഇത്രയും നിലവാരമുള്ള സിനിമ എടുക്കാൻ സാധിക്കുന്നതെന്ന്? ഹൃതികിനെപ്പോലുള്ള നടൻമാർ എന്താണ് നമുക്ക് ഇല്ലാതെ പോകുന്നത്? എന്നാൽ ബില്ലയുടെ ട്രെയ്ലർ കണ്ടപ്പോൾ മനസിലായി. പ്രഭാസിന്റെ മുൻപിൽ ഹൃതിക്‌ ഒന്നുമല്ലെന്ന്. തെലുങ്ക് സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് എത്തിച്ച മെഹർ രമേഷിന് എന്ന സംവിധായകന് അഭിനന്ദനങ്ങൾ''- എന്ന് രാജമൗലി പറയുന്നതായിരുന്നു വീഡിയോ. റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT