Mammootty, Tovino ഇൻസ്റ്റ​ഗ്രാം
Entertainment

'കൊച്ചുങ്ങൾ എന്നാങ്കിലും ആ​ഗ്രഹം പറയുവാണെങ്കിൽ'; വിഡിയോ കോളിൽ മമ്മൂട്ടി, ബേസിലിന്റെ ആ​ഗ്രഹം സാധിച്ചു കൊ‌ടുത്ത് ടൊവിനോ

ടൊവിനോയ്ക്കും ആസിഫിനുമൊപ്പം സന്തോഷത്തിൽ പങ്കുചേരാൻ ബേസിൽ ജോസഫുമുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിക്ക് മധുരം പങ്കുവച്ച ആസിഫ് അലിയുടെയും ടൊവിനോയുടെയും ഫോട്ടോ സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറിയിരുന്നു. ഇരുവരെയും പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും ആരാധകർ ഏറ്റെടുത്തിരുന്നു. ഞായറാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനു ശേഷം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ വെച്ചാണ് മമ്മൂട്ടിയെ ഇരുവരും ആദരിച്ചത്.

ഇപ്പോഴിതാ ടൊവിനോയ്ക്കും ആസിഫിനുമൊപ്പം സന്തോഷത്തിൽ പങ്കുചേരാൻ ബേസിൽ ജോസഫുമുണ്ടായിരുന്നു. വിഡിയോ കോളിലൂടെയാണ് ബേസിൽ ആഘോഷങ്ങളുടെ ഭാഗമായത്. നടൻ ടൊവിനോ ആണിപ്പോൾ വി‍ഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ സാധിച്ചു കൊടുക്കണം എന്ന' ഡയലോഗും വിഡിയോയിലുണ്ട്. വിഡിയോയ്ക്ക് താഴെ ബേസിലും കമ്മന്റ് ചെയ്തിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.

ആസിഫ് അലിക്കും ടൊവിനോ തോമസിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. പുരസ്കാരം കിട്ടുന്നത് പ്രോത്സാഹനം ആണെന്നും ഒപ്പം അവാർഡ് നേടിയ ആസിഫും ടൊവിനോയും തന്നെക്കാൾ ഒട്ടും താഴെയല്ലെന്നും പ്രായത്തിൽ മൂത്തത് ആയതിനാൽ തനിക്ക് അവാർഡ് കിട്ടിയതാകാം എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Cinema News: Tovino Thomas share a cute video with Mammootty and Basil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ'; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

സാധാരണ മഞ്ഞളിനേക്കാൾ അഞ്ചിരട്ടി വിലയുള്ള മഞ്ഞളോ?

'പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെങ്ങനെ?' ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാത്തതില്‍ വിമര്‍ശിച്ച് ഹൈക്കോടതി

'ഇഡി ചില രേഖകള്‍ ചോദിച്ചു, അതിന്‍റെ പേരിലല്ല എന്‍ഡിഎയില്‍ ചേര്‍ന്നത്; നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'

'വിനായക് ദാമോദര്‍ സതീശന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്'; വിഡി സതീശന് മറുപടിയുമായി വി ശിവന്‍കുട്ടി

SCROLL FOR NEXT