Entertainment

എന്തിനാണ് കോടതി? നൂറ് രൂപ മുടക്കി സിനിമ കാണാനെത്തുന്നവനെ ജനഗണമന പാടിക്കാനോ: ക്വീനിലെ കത്രിക വെച്ച സീന്‍ പുറത്ത്

കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയായിരുന്നു ക്വീന്‍.

സമകാലിക മലയാളം ഡെസ്ക്

ന്‍ജിനീയറിങ് കോളജ് കാംപസ് പശ്ചാത്തലമാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ക്വീന്‍. കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയായിരുന്നു ക്വീന്‍. ചിത്രത്തില്‍ എറ്റവും കൈയ്യടി ലഭിച്ച കഥാപാത്രമായിരുന്നു സലീം കുമാറിന്റെ അഡ്വക്കറ്റ് മുകുന്ദന്‍ എന്ന കഥാപാതം. 

സമകാലീന സംഭവങ്ങളെ കൂടി മുന്‍നിര്‍ത്തി അവതരിപ്പിച്ച സിനിമയില്‍ സലീം കുമാറിന്റെ കഥാപാത്രം പറയുന്ന ഓരോ ഡയലോഗും സാമൂഹിക പ്രസക്തിയുള്ളതായിരുന്നു. 

ഇപ്പോള്‍ ഇതാ ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് ക്വീനിന്റെ അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ ഡിജോ ആന്റണിയാണ് സീന്‍ പുറത്ത് വിട്ടത്. ഡിലീറ്റ് ചെയ്ത കോടതി സീനുകളില്‍ ഒന്ന്. കത്രിക വെക്കാന്‍ പറഞ്ഞു, കാരണം അവര്‍ ഇത് കുറ്റമായാണ് കണ്ടെത്തിയത് എന്ന് പറഞ്ഞാണ് സീന്‍ റിലീസ് ചെയ്തത്.

തൂക്കുകയര്‍ വാങ്ങി കൊടുക്കാന്‍ അല്ല കോടതികള്‍ എന്ന് ജഡ്ജിയുടെ പരാമര്‍ശത്തെ സലിംകുമാര്‍ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദന്‍ ചോദ്യം ചെയ്യുന്ന സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. പിന്നെ എന്തിനാണ് സാര്‍ കോടതികള്‍? നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാന്‍ സഹായിച്ച് അവനെ യാത്രയാക്കാനോ? ഇത്രയും ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് വെട്ടിമാറ്റിയാണ് റിലീസ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT