Entertainment

സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണം, പ്ലീസ്: സനല്‍ കുമാര്‍ ശശിധരനോട് ആഷിക് അബു

സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണം, പ്ലീസ്: സനല്‍ കുമാര്‍ ശശിധരനോട് ആഷിക് അബു

സമകാലിക മലയാളം ഡെസ്ക്

ടി പാര്‍വ്വതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ലെന്ന് കുറ്റപ്പെടുത്തിയ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ആഷിക് അബു. സ്വന്തം ചിത്രമായ സെക്‌സി ദുര്‍ഗയ്ക്കു വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്കു മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ആഷിക് അബുവിന്റെ പോസ്റ്റ് ഇങ്ങനെ: 

സെക്‌സി ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനിച്ചതായി കാണുന്നു. സൂപ്പര്‍ !
ദയവായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് എന്റെ പേരൊഴിവാക്കണം. പ്ലീസ് 

രു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ രാഷ്ട്രീയ നിലപാടു സത്യസന്ധമല്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍ അഭിപ്രായ പ്രകടനം നടത്തിയത്. 'പാര്‍വ്വതിയെന്ന നടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് കേട്ടാല്‍ ഇത്രയും രാഷ്ട്രീയ നിലപാട് ഉള്ള സ്ത്രീ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ഏതാണ്ട് ശബാന ആസ്മിയുടെ കൂടെ നിര്‍ത്തിയാണ് പറച്ചില്‍' -സനല്‍കുമാര്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

ശരിക്കും അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കില്‍ ഗോവ ചലച്ചിത്രമേളയില്‍ അവര്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിക്കേണ്ടതായിരുന്നു എന്നും സനല്‍ കുമാര്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT