Entertainment

''ഹവായ് ചെരുപ്പ് മാറ്റാന്‍ പറഞ്ഞാല്‍, ഇതു മതിയെടാ.. നാളെ നീ വാങ്ങിച്ചിട്ടോ എന്ന് പറയും'': അച്ഛന്റെ ലളിതജീവിതം തുറന്ന്പറഞ്ഞ് ഇന്ദ്രജിത്ത്

അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാകാം അച്ഛന്റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിക്കും വലിയ അല്ലലില്ലാതെ ജീവിക്കാനായത്.

സമകാലിക മലയാളം ഡെസ്ക്

ടന്‍ സകുമാരന്റെ ലളിതജീവിതത്തെക്കുറിച്ച് വാചാലനായി മകനും നടനുമായ ഇന്ദ്രജിത്ത് രംഗത്ത്. വളരെ ലളിതമായി ജീവിക്കാന്‍ ആഗ്രഹിച്ച സുകുമാരന്‍ ധരിച്ചിരുന്ന ഹവായ് ചെരുപ്പിനെക്കുറിച്ചും സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാറിനെക്കുറിച്ചും ഇന്ദ്രജിത്ത് തുറന്നു പറഞ്ഞു. 

'അച്ഛന്‍ മരിച്ചത് ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. വളരെ ലളിത ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു അംബാസിഡര്‍ കാറിലായിരുന്നു അന്ന് യാത്ര. ഹവായി ചപ്പല്‍ മാത്രമേ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ചെരുപ്പ് മാറ്റിക്കൂടേ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ.. നാളെ നീ വാങ്ങിച്ചിട്ടോ.. എന്ന്. 

അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാകാം അച്ഛന്റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിക്കും വലിയ അല്ലലില്ലാതെ ജീവിക്കാനായത്. എനിക്ക് എന്തും തുറന്നു പറയാവുന്ന ആളായിരുന്നു അച്ഛന്‍. അച്ഛന്റെ പുസ്തകശേഖരം എന്ത് വിഷയത്തെക്കുറിച്ചും ഉത്തരം പറയാനുള്ള അറിവ് അദ്ദേഹത്തിന് നല്‍കിയിരുന്നു. കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു'- ഇന്ദ്രജിത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT