ദുബൈ: ദുബൈയിലെ ഭക്ഷ്യ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷത്തെ ആദ്യപാദത്തിലെ കണക്കുകൾ പ്രകാരം 2,336 പുതിയ സ്ഥാപനങ്ങളാണ് ദുബൈയിൽ പ്രവർത്തനം ആരംഭിച്ചത്. ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ നിക്ഷേപമിറക്കാൻ എത്തുന്നതായി അധികൃതർ അറിയിച്ചു.
ഭക്ഷ്യ മേഖലയിലും മുൻനിര നിക്ഷേപ കേന്ദ്രമായി ദുബൈ മാറുന്നതിന്റെ തെളിവാണ് പുതുതായി തുറന്ന സ്ഥാപനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. ഭക്ഷ്യ സുരക്ഷ, ഗുണമേന്മ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ എമിറേറ്റിലുടനീളമുള്ള റസ്റ്റാറന്‍റുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലുമായി 34,700 പരിശോധനകളാണ് മുനിസിപ്പാലിറ്റി നടത്തിയത്. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് വലിയ പ്രധാനമാണ് സർക്കാർ നൽകുന്നത്. അതിന്റെ ഭാഗമായി ഇനിയും പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates