പ്രതീകാത്മകം ഫയല്‍
Gulf

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

രോഗി മരിക്കാനിടയായ കേസില്‍ ഡോക്ടര്‍ക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തം കോടതി നിശ്ചയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ചുമത്തി കോടതി. രോഗി മരിക്കാനിടയായ കേസില്‍ ഡോക്ടര്‍ക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തം കോടതി നിശ്ചയിച്ചു.

വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്‌സ് 60,000 റിയാലും (പതിമൂന്ന് ലക്ഷത്തോളം രൂപ) കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഡോക്ടര്‍ 2,40,000 റിയാലാണ് മരിച്ചയാളുടെ ആശ്രിതര്‍ക്ക് നല്‍കേണ്ടത്. ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യന്‍ സ്വദേശി മരിച്ച സംഭവത്തിലാണ് റിയാദ് അപ്പീല്‍ കോടതി വിധി ശരിവെച്ചത്.

ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു.ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവയ്ക്കാന്‍ നഴ്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. മരുന്ന് കുത്തിവെയ്ക്കുന്നതിന് മുമ്പ് നഴ്‌സ് കൃത്യമായ പരിശോധന നടത്തിയില്ല. രോഗിയുടെ മുന്‍കാല മെഡിക്കല്‍ ചരിത്രമോ അലര്‍ജിയോ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. രോഗിക്ക് അലര്‍ജിയുണ്ടെന്ന കാര്യം മെഡിക്കല്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നു.

കുത്തിവയ്പ്പിന് പിന്നാലെ കടുത്ത അലര്‍ജി അനുഭവപ്പെട്ട രോഗിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആരോഗ്യ പ്രൊഫഷണല്‍ പ്രാക്ടീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 26, 27, 30 എന്നിവയുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് മൂന്ന് വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ കമ്മിറ്റി കോടതിയെ അറിയിച്ചു.

Patient dies after injection; Malayali nurse and doctor severely punished in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT