Odisha Hospital Fire എക്സ്
India

ഒഡീഷയില്‍ മെഡിക്കല്‍ കോളജ് ഐസിയുവില്‍ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലുള്ള എസ്സിബി മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു. ആശുപത്രി ജീവനക്കാര്‍ അടക്കം 15 ലേറെ പേര്‍ക്ക് പൊള്ളലേറ്റു. എസ്സിബി മെഡിക്കല്‍ കോളജിലെ ട്രോമ കെ.ര്‍ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം 15 ഓളം രോഗികള്‍ ട്രോമ കെയര്‍ ഐസിയുവിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും വെന്റിലേറ്ററിലും, ഓക്‌സിജന്‍ സഹായത്തിലും കഴിഞ്ഞിരുന്നതിനാല്‍ തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ മാറ്റുന്നത് ദുഷ്‌കരമായി.

രോഗികളെ മാറ്റുന്നതിനിടെയാണ് പലര്‍ക്കും പൊള്ളലേറ്റത്. തീപിടിത്തത്തെത്തുടര്‍ന്നുള്ള പുക ശ്വസിച്ചതും മരണകാരണമായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗും ആശുപത്രിയിലെത്തി.

സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു.

10 patients died in a fire at SCB Medical College in Cuttack, Odisha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓസ്‌കര്‍ വാരിക്കൂട്ടി 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍', മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടന്‍, ജെസി ബക്ലി നടി

എ വി ഗോപിനാഥിന് ഗുരുവായൂരിലും കല്ലുകടി; ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി വീണ്ടും സത്യപ്രതിജ്ഞ

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കോൺ​ഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന്; ഓസ്കറിൽ തിളങ്ങി വൺബാറ്റിൽ ആഫ്റ്റർ അനദർ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിങ്ങള്‍ക്കെന്റെ വിരലുകള്‍ എണ്ണണോ?, പുതിയ വിഡിയോ പങ്കുവച്ച് നെതന്യാഹു

SCROLL FOR NEXT