രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
India

99.9 ശതമാനം കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്നത് തലപ്പത്ത് രാഹുലിനെ; നിലപാട് അറിയിച്ച് സുര്‍ജേവാല

പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. 99.9 ശതമാനം നേതാക്കളും രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിന്റെ ഭാഗമായി സോണിയാഗാന്ധി നാളെ മുതല്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച പത്തുദിവസത്തോളം നീളുമെന്നും സുര്‍ജേവാല പറഞ്ഞു.

പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ പാര്‍ട്ടി ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസിന്റെ ഇലക്ട്രല്‍ കോളേജ്, എ.ഐ.സി.സി. അംഗങ്ങളും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗങ്ങളും ചേര്‍ന്ന് ഉചിതനായ വ്യക്തിയെ തിരഞ്ഞെടുക്കും.ഞാനുള്‍പ്പടെ 99.9ശതമാനം നേതാക്കളും രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് ആകണമെന്നാണ് ആഗ്രഹിക്കുന്നത്.' സുര്‍ജേവാല പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്താന്‍ അത് വീണ്ടും പാര്‍ട്ടിക്കുളളില്‍ കലഹത്തിന് കാരണമായേക്കാം എന്നാണ് കരുതുന്നത്. ശക്തമായ ഒരു നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ അടിക്കടിയുണ്ടായ പരാജയത്തിന് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പടെയുളളവര്‍ ചൂണ്ടിക്കാണിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT