പ്രതീകാത്മക ചിത്രം 
India

ജാമ്യഉത്തരവ് തുറക്കാനായില്ല, തടവുകാരന്‍ ജയിലില്‍ കിടന്നത് മൂന്നുവര്‍ഷം; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി 

തടവുകാരന് സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ തടവുകാരന് ജയിലില്‍ അധികമായി കഴിയേണ്ടി വന്നത് മൂന്നുവര്‍ഷം. സംഭവത്തില്‍ തടവുകാരന് സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. നഷ്ടപരിഹാരത്തുക 14 ദിവസത്തിനകം നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.  

27 കാരനായ ചന്ദര്‍ജി ഠാക്കൂര്‍ എന്ന തടവുകാരനാണ് ജാമ്യ ഉത്തരവ് തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ മൂന്നു വര്‍ഷം അധികമായി ജയിലില്‍ കിടക്കേണ്ടി വന്നത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍.

2020 സെപ്റ്റംബര്‍ 29 ന് കോടതി ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കി. ഹൈക്കോടതി രജിസ്ട്രി ഇമെയില്‍ വഴി അടച്ച ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് തുറക്കാന്‍ കഴിയാതിരുന്നതിനാലാണ് തടവുകാരന് മൂന്നുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്. 

ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്നത് ചൂണ്ടിക്കാട്ടി ചന്ദര്‍ജി ഠാക്കൂര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇമെയിലിനൊപ്പം അയച്ച ജാമ്യ ഉത്തരവ് തുറക്കാന്‍ കഴിയാതിരുന്നതാണ് മോചനത്തിന് തടസ്സമായതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. 

ഹൈക്കോടതി രജിസ്ട്രിക്ക് പുറമേ, ജില്ലാ സെഷന്‍സ് കോടതിയും ജാമ്യ ഉത്തരവ് അയച്ചിരുന്നതായി ഹൈക്കോടതി കണ്ടെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് കോടതി വിമര്‍ശിച്ചു. അധിക തടവ് അനുഭവിച്ചതിന് നഷ്ടപരിഹാരമായി തടവുകാരന് ഒരു ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കണമെന്നും ജസ്റ്റിസുമാരയ എഎസ് സുപേഹിയ, എംആര്‍ മെംഗ്‌ദേയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT