പ്രതീകാത്മക ചിത്രം 
India

36 ല്‍ 33 ഉം ബിജെപിക്ക്, എസ്പിക്ക് ഒന്നുമില്ല; യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബിജെപിക്ക് വന്‍ വിജയം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ    : ഉത്തര്‍പ്രദേശില്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 36 സീറ്റില്‍ 33 ഉം ബിജെപി നേടി. തെരഞ്ഞെടുപ്പ് നടന്ന 27 സീറ്റില്‍ 24 ലും ബിജെപി കരസ്ഥമാക്കി. ഒമ്പതിടത്ത് എതിരില്ലാതെയായിരുന്നു വിജയം. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. 

രണ്ടു സീറ്റില്‍ സ്വതന്ത്രരും ഒരിടത്ത് ജനതാദളും ( ലോക് താന്ത്രിക് ) വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്നപൂര്‍ണ സിങ് ആണ് വിജയിച്ചത്. 

ഇതോടെ 100 അംഗങ്ങളുള്ള ഉപരിസഭയില്‍ ബിജെപിക്ക് 67 സീറ്റായി. സമാജ് വാദി പാര്‍ട്ടിക്ക് 17 ഉം, ബിഎസ്പിക്ക് നാലും അംഗങ്ങളുണ്ട്. കോണ്‍ഗ്രസ്, അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ പകുതി സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റേത്. 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT