പ്രതീകാത്മക ചിത്രം 
India

വിരലടയാളം വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല. 2016ലെ ഇത് സംബന്ധിച്ച ചട്ടം ഐടി മന്ത്രാലയം ഭേദഗതി ചെയ്തു. 

5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാറില്ല. വിരലടയാളവും മറ്റും പൂര്‍ണമായും വികസിക്കാത്തതിനെ തുടര്‍ന്നാണ് ഇത്. 5 വയസ് തികഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തണം. അല്ലെങ്കില്‍ ആധാര്‍ നിര്‍ജീവമാവും. ഇതിന് ശേഷം 1 വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ നമ്പര്‍ അസാധുവാകും എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. ഇതിനാണ് ഐടി മന്ത്രാലയം ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. 

ഇനി ഈ സമയപരിധിക്കുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ റദ്ദാക്കില്ല എങ്കിലും നിര്‍ജീവ അവസ്ഥയിലായിരിക്കും. 15ാമത്തെ വയസിലാണ് രണ്ടാമത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തേണ്ടത്. 5,15 വയസ് കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഇതിനൊപ്പം, അസാധുവാക്കപ്പെട്ട ആധാര്‍ പുനസ്ഥാപിക്കാനുള്ള ഫീല്‍ഡ് പരിശോധനയില്‍ നിന്നും കുട്ടികളെ ഒഴിവാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT