cjp parliament protest x
India

ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവ​ഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി

കേന്ദ്ര സർക്കാരിനെ വിറപ്പിച്ച് സിജെപി സമരം ജന്തർ മന്തറിൽ ഒതുങ്ങിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനപ്രകാരമെത്തിയ പ്രതിഷേധക്കാരുടെ അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് സമുച്ചയം സ്തംഭിച്ചത് മണിക്കൂറുകളോളം. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിമുൾപ്പെടെ അകത്തുള്ളപ്പോൾ സമരക്കാർ തൊട്ടടുത്തെത്തിയതോടെ പാർലമെന്റിന്റെ മുഴുവൻ കവാടങ്ങളും മൂന്നുമണിക്കൂറിലേറെ അടച്ചിട്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. നീറ്റ്, യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണയത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിനു വീഴ്ചകൾ സംഭവിച്ചിട്ടും കൂസാതിരുന്ന കേന്ദ്ര സർക്കാരിനെ വിറപ്പിച്ച് സിജെപി സമരം ജന്തർ മന്തറിൽ ഒതുങ്ങിയില്ല.

വർഷകാല സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ ജന്തർ മന്തറിലെ സമരസ്ഥലത്തു നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനായിരുന്നു സിജെപി ആഹ്വാനം. എന്നാൽ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാര സമരം തുടങ്ങിയതോടെ സ്ഥിതി മാറി. പ്രതിഷേധം ജന്തർ മന്തറിൽ ഒതുങ്ങിയെന്നു കരുതിയ സുരക്ഷാസേനകൾക്ക് പിഴച്ചു. നഗരത്തിന്റെ നാലുപാടു നിന്നും യുവാക്കൾ പാർലമെന്റിനെ ലക്ഷ്യമാക്കി നീങ്ങി. ഉച്ചയ്ക്ക് 12ഓടെ ആയിരക്കണക്കിനാളുകൾ മുദ്രാവാക്യം വിളികളുമായി പാർലമെന്റിന് തൊട്ടടുത്തെത്തി.

പിന്നാലെ കേന്ദ്രം തിരക്കിട്ടു പ്രതിരോധം തുടങ്ങി. ഡൽഹി പൊലീസ് കമ്മീഷണറെ മാറ്റി. തൊട്ടുപിന്നാലെ മഫ്തിയിലെത്തിയ പൊലീസ് സംഘം വാങ്ചുകിനെ ബലമായി ആശുപത്രിയിലേക്കു മാറ്റി. ഈ നീക്കം പ്രതിഷേധം കടുപ്പിക്കാനേ ഉപകരിച്ചുള്ളൂ. ഇന്നലെ രാവിലെ മുതൽ റോഡുകൾ അടച്ചും മെട്രോ ട്രെയിനുകൾ പാർലമെന്റ് പരിസരത്തെ സ്റ്റേഷനുകളിൽ നിർത്താതെയും പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, വിദ്യാർഥികൾ സകല വഴികളിലൂടെയും ഇരച്ചെത്തി. ഇക്കാര്യം മനസിലാക്കാൻ പൊലീസിനു മുൻകൂട്ടി കഴിഞ്ഞതുമില്ല.

ഇതോടെ പാർലമെന്റിന്റെ അകത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ വിവിധ കവാടങ്ങളിലേക്ക് കുതിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.

സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.

പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

cjp parliament protest are disrupting the Central government, which had previously downplayed or attempted to discredit them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ;ക്ലർക്ക്,അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ തസ്തികകൾ

'റഫ് ആയിട്ടാണ് മോഹൻലാൽ പാടിയത്, യേശുദാസോ ജയചന്ദ്രനോ പാടുകയാണെങ്കിൽ പോലും അത്ര ഫീൽ കിട്ടില്ല'; 'തന്മാത്ര'യിലെ ആ പാട്ടിന് പിന്നിൽ- വിഡിയോ

സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള