ചണ്ഡീഗഡ്: പിസ ഓർഡർ കാൻസൽ ചെയ്ത സംഭവത്തിൽ സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ചണ്ഡീഗഡ് ഉപഭോക്തൃ കോടതി. ഉപഭോക്താവ് നേരിട്ട ബുദ്ധിമുട്ടിന് സൊമാറ്റോ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവും നിയമപോരാട്ടത്തിൻറെ ചെലവുമായാണ് 10,000 രൂപ നൽകാൻ വിധിച്ചത്. സൗജന്യമായി ഒരു പിസയും പരാതിക്കാരന് നൽകണമെന്നും ഉത്തരവിലുണ്ട്. 30 ദിവസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കമീഷൻ നിർദേശിച്ചു.
അജയ് ശർമ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു ദിവസം രാത്രി 10.15ന് ഇയാൾ പിസക്ക് ഓർഡർ നൽകി. സൊമാറ്റോയുടെ 'ഓൺ-ടൈം' ഡെലിവറിക്കുള്ള അധിക ചാർജും അടച്ചിരുന്നു. എന്നാൽ, 10.30ഓടു കൂടി സൊമാറ്റോ ഈ ഓർഡർ സ്വയം കാൻസൽ ചെയ്യുകയും തുക റീഫണ്ട് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് അജയ് ശർമ ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്.
ഭക്ഷണം എത്തിക്കാൻ സാധിക്കില്ലെങ്കിൽ ഓർഡർ സ്വീകരിക്കരുതായിരുന്നുവെന്നാണ് അജയ് പറയുന്നത്. 10 രൂപയാണ് ‘ഓൺ ടൈം ഓർ ഫ്രീ’ സൗകര്യത്തിനായി സൊമാറ്റോ അധികം ചാർജ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഓർഡർ എത്തിക്കണം എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates