പ്രതീകാത്മക ചിത്രം 
India

പാസ്‌പോര്‍ട്ട് പൗരന്റെ അവകാശം, മതിയായ കാരണമില്ലാതെ പുതുക്കി നല്‍കാതിരിക്കാനാവില്ല: ഹൈക്കോടതി

നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ മാത്രമേ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ കഴിയൂ എന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പൗരന്റെ നിയമപരമായ അവകാശമെന്നും ദുരുപയോഗം ചെയ്‌തേക്കാമെന്ന പേരില്‍ അതു പുതുക്കി നല്‍കാതിരിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ മാത്രമേ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.

ജനന തീയതിയില്‍ തിരുത്തലോടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെന്ന അപേക്ഷ അധികൃതര്‍ നിരസിച്ചതിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ജനന തീയതി തിരുത്തണമെന്ന ആവശ്യം അകൃത്രിമമെന്നു വിലയിരുത്തിയായിരുന്നു പാസ്‌പോര്‍ട്ട് അധികൃതരുടെ നടപടി.

ആദ്യ പാസ്‌പോര്‍ട്ട് നല്‍കിയിട്ട് പതിനാലു വര്‍ഷമായെന്നും ഇപ്പോള്‍ ജനന തീയതി തിരുത്തി പുതുക്കി നല്‍കുന്നത് ദുരുപയോഗിക്കപ്പെട്ടേക്കാം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് തള്ളിയ കോടതി പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്നതിന് സാധുവായ കാരണം ചൂണ്ടിക്കാട്ടാന്‍ അധികൃതര്‍ക്കായില്ലെന്ന് വിലയിരുത്തി. പാസ്‌പോര്‍ട്ട് ഓരോ പൗരന്റേയും നിയമപരമായ അവകാശമാണ്. നിയമം അനുസരിച്ചു മാത്രമേ അത് എടുത്തു മാറ്റാനാവൂ- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT