സുപ്രീംകോടതി /ഫയല്‍ ചിത്രം 
India

കാരണമൊന്നും കണ്ടെത്താനാവാത്ത തീപിടിത്തം ദൈവത്തിന്റെ പ്രവൃത്തിയല്ല: സുപ്രീം കോടതി

ദൈവത്തിന്റെ പ്രവൃത്തിയെന്നു വിലയിരുത്തി തീപിടിത്തത്തിന്റെ ബാധ്യതയില്‍നിന്ന് ഉത്തരവാദപ്പെട്ടവരെ ഒഴിവാക്കാനാവില്ലെന്നും സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനായില്ലെങ്കിലും ഒരു തീപിടിത്തത്തെ ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി. ദൈവത്തിന്റെ പ്രവൃത്തിയെന്നു വിലയിരുത്തി തീപിടിത്തത്തിന്റെ ബാധ്യതയില്‍നിന്ന് ഉത്തരവാദപ്പെട്ടവരെ ഒഴിവാക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തില്‍ മദ്യം കത്തി നശിച്ചതില്‍ കമ്പനിയെ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

കാറ്റ്, മിന്നല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ ഒന്നുമല്ല, തീപിടിത്തത്തിന് കാരണം. പ്രത്യേകിച്ച് കാരണം കണ്ടെത്താനായില്ലെന്നതിന്റെ പേരില്‍ തീപിടിത്തത്തെ ദൈവത്തിന്റെ പ്രവൃത്തിയെന്ന്, നിയമത്തിന്റെ ഭാഷയില്‍ വ്യവഹരിക്കാനാവില്ല. 

ഉച്ചയ്ക്ക് 12.55ന് തുടങ്ങിയ തീപിടിത്തം പുലര്‍ച്ചെ അഞ്ചു മണിക്കാണ് അണയ്ക്കാനായത്. അഗ്നിശമന സംവിധാനങ്ങള്‍ വേണ്ടവിധം ഒരുക്കിയിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം നഷ്ടം കുറയ്ക്കാനെങ്കിലും കഴിയുമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. തീപിടിത്തമുണ്ടായത് മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങള്‍ കൊണ്ടെന്നും അതിനു നഷ്ടപരിഹാര ബാധ്യത ഇല്ലെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീര്‍പ്പ് അസ്വീകാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മദ്യം കത്തിനശിച്ചത്തില്‍ മക്ഡവല്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് യുപി എക്‌സൈസ് വകുപ്പിന്റെ ആവശ്യം. ഇതു തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരെയാണ് വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ ഓള്‍ ഔട്ട്', പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

നിയമത്തിൽ മാറ്റവുമായി സൗദി അറേബ്യ, ഇനി മുതൽ സർക്കാർ പദ്ധതികളുടെ ടെൻഡറിൽ പങ്കെടുക്കാൻ വിദേശ കമ്പനികൾക്ക് അനുമതി

ഹോം ഗ്രൗണ്ടിലും രക്ഷയില്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാമതും തോല്‍വി

'മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തം ഉണ്ടായിട്ടില്ലേ? എല്ലാവരും സഹായിച്ചില്ലേ, കേരളത്തോട് വല്ലാത്തൊരു പക'

മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം; വിമാനത്താവളങ്ങള്‍ അടച്ചു

SCROLL FOR NEXT