ഡല്‍ഹിയിലെ കോവിഡ് പരിശോധന ചിത്രം പിടിഐ 
India

ഡല്‍ഹിയില്‍ 12 പേര്‍ക്ക് ഒമൈക്രോണ്‍ സംശയിക്കുന്നു, നിരീക്ഷണത്തിലുള്ളത് മൂന്ന് ദിവസം മുന്‍പ് ഇന്ത്യയിലെത്തിയവര്‍

കഴിഞ്ഞ മൂന്ന് ദിവസത്തിന് ഇടയിൽ വിദേശത്ത് നിന്നും എത്തിയവരിലെ 12 പേർക്കാണ് ഡൽഹിയിൽ ഒമൈക്രോൺ സംശയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഡൽഹിയിൽ 12 പേർക്ക് ഒമൈക്രോൺ സംശയിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിന് ഇടയിൽ വിദേശത്ത് നിന്നും എത്തിയവരിലെ 12 പേർക്കാണ് ഡൽഹിയിൽ ഒമൈക്രോൺ സംശയിക്കുന്നത്. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് ഇവർ.  

ഒമൈക്രോൺ ആണോ എന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ ജീനോം പരിശോധനയ്ക്ക് അയച്ചു. ഈ 12ൽ എട്ട് പേരെ വ്യാഴാഴ്ചയും നാല് പേരെ വെള്ളിയാഴ്ചയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് പേർ യുകെയിൽനിന്നും നാല് പേർ ഫ്രാൻസിൽനിന്നും ഒരാൾ ബെൽജിയത്തിൽ നിന്നും മറ്റുള്ളവർ ടാൻസാനിയയിൽനിന്നുമാണ് വന്നത്.

ഇന്ത്യയിലേക്ക് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്ന 16,000 പേരിൽ 18 പേർക്കു കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചിരുന്നു.  ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്സിൻ എന്നിവയുടെ കാര്യത്തിൽ വിദഗ്ധ സമിതിയുടെ ഉപ ദേശം കണക്കിലെടുത്തു തീരുമാനമുണ്ടാകുമെന്നു മന്ത്രി മന്ത്രി പാർലമെന്റിൽ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT