Look-out circular issued against Union Minister Bandi Sanjay's son in POCSO case x
India

പോക്‌സോ കേസ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

ബണ്ടി ഭാഗീരഥിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നോട്ടീസ് പുഫപ്പെടുവിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭാഗീരഥിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. രാജ്യം വിട്ടുപോകുന്നത് തടയാന്‍ സൈബരാബാദ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ബണ്ടി ഭാഗീരഥിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭാഗീരഥിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തെലങ്കാന രക്ഷണ സേന (ടിആര്‍എസ്) പ്രസിഡന്റ് കെ കവിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ സഞ്ജയ് കുമാറിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ ആവശ്യമെന്ന് കത്തില്‍ പറയുന്നു. അറസ്റ്റില്‍ നിന്ന് ബണ്ടി ഭാഗീരഥിന് യാതൊരുവിധ ഇടക്കാല സംരക്ഷണവും നല്‍കാന്‍ തെലങ്കാന ഹൈക്കോടതി തയ്യാറായില്ല. ഭാഗീരഥിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ രാത്രി വൈകിയാണ് പരിഗണിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ യാതൊരുവിധ ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാന്‍ തങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്ന് ഭാഗീരഥിന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

17 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തി മെയ് 8-നാണ് ഭാഗീരഥിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാഗീരഥ് തന്റെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും അവളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് മാതാവ് ആരോപിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, കേസില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിരോധന (പോക്‌സോ) നിയമത്തിലെ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.

എന്നാല്‍, താനുമായി പരിചയത്തിലായ പെണ്‍കുട്ടി തന്നെ കുടുംബ ചടങ്ങുകളിലേക്കും സുഹൃത്തുക്കളുടെ കൂട്ടായ്മകളിലേക്കും ക്ഷണിച്ചിരുന്നതായി ആരോപിച്ച് ഭാഗീരഥും ഒരു എതിര്‍പരാതി നല്‍കിയിട്ടുണ്ട്. ഭാഗീരഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലും ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ കുടുംബം വിശ്വസ്തരാണെന്ന് കരുതി, സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ചില പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ താന്‍ അവര്‍ക്കൊപ്പം പോയിരുന്നതായി ഭാഗീരഥ് പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയും മാതാപിതാക്കളും തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ നിര്‍ദ്ദേശം താന്‍ നിരസിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണം ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ തനിക്കെതിരെ കള്ളക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. ഭയം കാരണം പെണ്‍കുട്ടിയുടെ പിതാവിന് താന്‍ 50,000 രൂപ നല്‍കിയെന്നും എന്നാല്‍ പിന്നീട് ആ കുടുംബം 5 കോടി രൂപ ആവശ്യപ്പെട്ടെന്നും ഭാഗീരഥ് അവകാശപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

Look-out circular issued against Union Minister Bandi Sanjay's son in POCSO case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

'രാജാവിനേക്കാള്‍ വലിയ ചാർലസ് രാജാവും തോറ്റുപോയി! ബ്രിട്ടനിലെ ആദ്യ കോടീശ്വര കായികതാരമായി ഡേവിഡ് ബെക്കാം; ആസ്തി 15,000 കോടി കടന്നു

'സുരേഷ് ഗോപി വളരെ അടുത്ത സ്‌നേഹിതന്‍, ജയിച്ചത് ബിജെപിയുടെ മിടുക്കിലല്ല, സ്റ്റാര്‍ ആയതിനാല്‍': വിഡി സതീശന്‍

VD Satheesan Cabinet Live: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും

ഇന്ത്യയിൽ ആദ്യമായി 'ജിഹാദി മരുന്ന്' പിടികൂടി; 182 കോടിയുടെ കാപ്റ്റഗൺ വേട്ടയുമായി എൻസിബി

SCROLL FOR NEXT