മഹാരാഷ്ട്രയിലെ പനെയില്‍ നടന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (NDA) 148ാമത് കോഴ്‌സിന്റെ പാസിംഗ് ഔട്ട് പരേഡില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച്‌   പിടിഐ
India

ഇത് പുതുചരിത്രം, 'നാരീശക്തി'; പരിശീലനം പൂര്‍ത്തിയാക്കി വനിതാ എന്‍ഡിഎ കേഡറ്റുകള്‍ മുന്നണിയിലേക്ക്

മുന്‍ കരസേന മേധാവിയും മിസോറാമിന്റെ നിലവിലെ ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡ് വിലയിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമി(NDA)യില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി. 300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി.

2021ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്. തുടര്‍ന്ന് 2022ല്‍ എന്‍ഡിഎയുടെ 148ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി. അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്‌വീര്‍ നേഗി പരേഡ് നയിച്ചു.

എന്‍ഡിഎയില്‍ നിന്ന് വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പാസായതോടെ അക്കാദമിയുടെ ചരിത്രത്തിലെ ഒരു അതുല്യ ദിനമാണിന്ന്. കൂടുതല്‍ ശാക്തീകരണത്തിനുള്ള നമ്മുടെ കൂട്ടായ യാത്രയില്‍ ഇത് ഒരു നാഴികക്കല്ലാണ്, ജനറല്‍ സിങ് പാസിങ് ഔട്ട് ചടങ്ങില്‍ പറഞ്ഞു. നാരീ ശക്തിയുടെ പ്രതീകമാണ് ഈ യുവതികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതികളില്‍ ഒരാളെങ്കിലും ഉയര്‍ന്ന പദവിയിലേയ്ക്ക് ഉയരാന്‍ കഴിയുന്ന തരത്തിലുള്ള ഭാവി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT