പ്രതികളായവര്‍ മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍, കസ്റ്റഡിയിലെടുത്ത കാര്‍  വീഡിയോ സ്ക്രീന്‍ഷോട്ട് ഫയല്‍
India

17 കാരന്റെ സാംപിള്‍ മാറ്റിയത് അമ്മയുടെ രക്തവുമായി; തെളിവു നശിപ്പിച്ചതിന് കേസ്, അറസ്റ്റ്

അപകടം നടക്കുമ്പോള്‍ മകന്‍ മദ്യപിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ അമ്മയുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചതിനും കൃത്രിമത്വം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസ്

സമകാലിക മലയാളം ഡെസ്ക്

പൂനെ: മഹാരാഷ്ട്രയില്‍ മദ്യപിച്ച് പോര്‍ഷെ കാര്‍ ഓടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന്റെ അമ്മ ശിവാനി അഗര്‍വാള്‍ അറസ്റ്റില്‍. അപകടം നടക്കുമ്പോള്‍ മകന്‍ മദ്യപിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ അമ്മയുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചതിനും കൃത്രിമത്വം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസ്.

മെയ് 19 ന് പൂനെയിലെ കല്യാണി നഗറില്‍ പതിനേഴുകാരന്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നു. കുടുംബത്തിന്റെ ഡ്രൈവറുടെ മുകളില്‍ കുറ്റം ചുമത്താന്‍ ശ്രമിച്ചതിന് നേരത്തെ പിതാവിനെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.

കുറ്റകൃത്യം മറച്ചുവെക്കാന്‍ കുടുംബം നടത്തിയ ശ്രമങ്ങള്‍ എല്ലാം അന്വേഷണത്തില്‍ തെളിഞ്ഞു. പണം നല്‍കി ഡ്രൈവറില്‍ കുറ്റം ചുമത്താന്‍ ശ്രമിച്ചെങ്കിലും നിഷേധിച്ചതോടെ തട്ടിക്കൊണ്ടുപോയി കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ 17 കാരന്റെ മെഡിക്കല്‍ പരിശോധനയിലും ക്രമക്കേടുകള്‍ നടത്തിയതിലും അന്വേഷണം ആരംഭിച്ചു. ഇതിനായി മുംബൈ ആസ്ഥാനമായുള്ള ഗ്രാന്റ്‌സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ പല്ലവി സപലെയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT