അഗര്‍ത്തല: ഒരു രക്ഷിതാവിന് അവരുടെ കുട്ടിയുടെ ജീവിതത്തില്‍ അതിഥിയാകാന്‍ കഴിയില്ലെന്ന ും സന്ദര്‍ശന സമയം ഏതാനും മണിക്കൂറുകള്‍ മാത്രമാക്കി ചുരുക്കാന്‍ കഴിയില്ലെന്നും ത്രിപുര ഹൈക്കോടതി. പരിമിതമായ മണിക്കൂറുകള്‍ക്ക് മാത്രമേ സന്ദര്‍ശനാവകാശം അനുവദിച്ചിട്ടുള്ളൂവെങ്കില്‍ കുട്ടിക്ക് അച്ഛനുമായോ അമ്മയുമായോ ആവശ്യത്തിന് സമയം ചെലവഴിക്കാന്‍ കഴിയാതെ വരുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വലിയ വിടവ് അവരുടെ ബന്ധത്തെ ദുര്‍ബലപ്പെടുത്തുകയും കുട്ടി ആശയക്കുഴപ്പത്തിലാകുകയും ചെയ്യും. ഒരു കുട്ടിയെ മറ്റേ രക്ഷിതാവില്‍ നിന്ന് വേര്‍പെടുത്തുന്ന ഏതൊരു രക്ഷിതാവിന്റെയും അത്തരം പ്രവൃത്തികള്‍ 'മുളയിലേ നുള്ളിക്കളയണം' എന്നും കോടതി അഭിപ്രായപ്പെട്ടു. വേര്‍പിരിഞ്ഞ രക്ഷകര്‍ത്താവ് കുട്ടിയുടെ ജീവിതത്തില്‍ ഒരു 'അതിഥി' ആയിത്തീരുകയാണ്. അത് പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പകല്‍ കുറച്ച് സമയം മാത്രം അല്ല രാത്രികളിലും കുട്ടിയെ ഒപ്പം നിര്‍ത്തേണ്ടത് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗോമതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് 6 വയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ടി. അമര്‍നാഥ് ഗൗഡിന്റെ ബെഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയത്. കുട്ടികളുടെ ക്ഷേമം പരിഗണിക്കുമ്പോള്‍ ഒരു രക്ഷിതാവിനെ മാത്രം പരിഗണിക്കാന്‍ കഴിയില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ ആഗ്രഹം, താല്‍പ്പര്യം, ക്ഷേമം എന്നിവ നിര്‍ണായകവും ആത്യന്തികവുമായ പരിഗണനയാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. മാതാപിതാക്കള്‍ തമ്മിലുള്ള നിയമപരവും മാനസികവുമായ പോരാട്ടത്തില്‍ അകപ്പെടുന്ന ആത്യന്തികമായി കഷ്ടപ്പെടുന്നത് നിരപരാധിയായ കുട്ടിയാണ്. കുട്ടിയുടെ സംരക്ഷണം, ആരോഗ്യം, സമയം, അവധിക്കാലം തുടങ്ങി എല്ലാ വിഷയങ്ങളിലും തുല്യമായ രീതിയില്‍ രണ്ട് രക്ഷകര്‍ത്താക്കളും അവരവരുടെ കടമ വഹിക്കണമെന്ന് നിര്‍ദേശിച്ചാണ് കോടതി ഉത്തരവിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates