പ്രതീകാത്മക ചിത്രം 
India

സ്‌കൂട്ടിക്ക് ഇഷ്ടനമ്പര്‍ വേണം;  ലേലം വിളി നീണ്ടത് 1.12 കോടി വരെ

ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ആയിരം രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

ഷിംല: സ്‌കൂട്ടറിന് ഇഷ്ടനമ്പര്‍ ലഭിക്കാനായി ലേലം വിളി നീണ്ടത് 1.12 കോടി വരെ. ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറിന് (HP - 99 - 9999) എന്ന ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായാണ് ഇത്രയധികം തുക ലേലം വിളിച്ചത്.

ഈ ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ആയിരം രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലം വിളി 1.12 കോടി രൂപവരെ ഉയര്‍ന്നു. ഓണ്‍ലൈന്‍ മുഖാന്തരമായിരുന്നു ലേലം. ആരാണ് ഇത്രയധികം തുകമുടക്കി ലേലത്തില്‍ പങ്കെടുത്തതെന്ന് അറിവായിട്ടില്ല. 

അയാള്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ലേലം രണ്ടാമത്തെയാള്‍ക്ക് പോകും. നമ്പര്‍ ലഭിക്കാനായി മറ്റ് മത്സരാര്‍ഥികളെ പുറത്താക്കാനുള്ള സമ്മര്‍ദതന്ത്രമാണോ എന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ലേലപ്പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇയാള്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സ്‌കൂട്ടിയുടെ വില 70,000 മുതല്‍ 1,80,000 വരെയാണ്. കോവിഡ് കാലത്തെ അപേക്ഷിച്ച് സ്‌കൂട്ടി വില്‍പ്പനയില്‍ ഷിംലയില്‍ 40 ശതമാനത്തോളം വര്‍ധനവ് ഉണ്ടായതായി ഡീലര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT