കല്യാണവേദിയില്‍ നിന്ന് അതിഥികളെ ഒഴിപ്പിക്കുന്ന പൊലീസ്, ടെലിവിഷന്‍ ചിത്രം 
India

കല്യാണം പാതിവഴിയില്‍ തടസ്സപ്പെടുത്തി, വധുവരന്മാരെ 'ആട്ടിയോടിച്ചു', അനുമതി രേഖ കീറിക്കളഞ്ഞു; ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍

ത്രിപുരയില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കല്യാണം തടസ്സപ്പെടുത്തിയ ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കല്യാണം തടസ്സപ്പെടുത്തിയ ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍. പടിഞ്ഞാറന്‍ ത്രിപുരയുടെ ജില്ലാ കലക്ടറിന് സൈലേഷ് കുമാറിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കല്യാണം പാതിവഴിയില്‍ വച്ച് സൈലേഷ് കുമാര്‍ തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സൈലേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈലേഷ് കുമാര്‍ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് നിയമം നടപ്പാക്കാന്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് സമിതി മുന്‍പാകെ സൈലേഷ് കുമാര്‍ ബോധിപ്പിച്ചത്.

അഗര്‍ത്തലയിലാണ് സംഭവം നടന്നത്. ത്രിപുര ഇന്‍ഡിജന്‍സ് പ്രോഗസീവ് റീജിണല്‍ അലയന്‍സ് ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള കല്യാണ വേദിയിലാണ് ജില്ലാ കലക്ടര്‍ വിവാഹം തടഞ്ഞത്. ഉടന്‍ തന്നെ വേദി വിട്ടുപോകാന്‍ വധുവരന്മാരോടും കുടുംബാംഗങ്ങളോടും സൈലേഷ് കുമാര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അതിഥികളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. കല്യാണം നടത്താന്‍ അധികൃതര്‍ നല്‍കിയ അനുമതി രേഖ കാണിച്ചപ്പോള്‍ അത് ജില്ലാ കലക്ടര്‍ കീറിക്കളയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT