UP Man's Wife Dies, He Marries Her Sister  
India

ചേച്ചി മരിച്ചപ്പോള്‍ അനിയത്തിയെ കെട്ടി, ഇളയസഹോദരിയെയും കല്യാണം കഴിക്കണം; യുവാവ് ചെയ്തത്

രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുടെ ഇളയ സഹോദരിയുമായി ഇയാള്‍ പ്രണയത്തിലാണ്. അതിനാല്‍ അവളെയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പട്ടു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രാജ് സക്‌സേന എന്നയാള്‍ വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം.2021ലാണ് ഇയാള്‍ വിവാഹം കഴിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം ഭാര്യ മരിച്ചു. തുടര്‍ന്ന് അയാള്‍ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. മൂന്നാമത്തെ സഹോദരിയേയും വിവാഹം കഴിക്കണമെന്നാണ് ഇപ്പോള്‍ ഇയാളുടെ ആവശ്യം.

രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുടെ ഇളയ സഹോദരിയുമായി ഇയാള്‍ പ്രണയത്തിലാണ്. അതിനാല്‍ അവളെയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പട്ടു. എന്നാല്‍ ഭാര്യ എതിര്‍ത്തു. ഇതോടെയാണ് ഇയാള്‍ വൈദ്യുതി ടവറില്‍ കയറുകയും വിവാഹം കഴിക്കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്.

ഒടുവില്‍ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് യുവാവ് താഴെയിറങ്ങാന്‍ തയ്യാറായത്. പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഏകദേശം ഏഴ് മണിക്കൂര്‍ സമയമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തരോട് സംസാരിച്ച യുവാവ് താന്‍ ഭാര്യയുടെ ഇളയ സഹോദരിയേയും സ്‌നേഹിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ചു.

UP Man's Wife Dies, He Marries Her Sister. Then Climbs Tower To Marry 3rd Sister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ല, ആദ്യം അറസ്റ്റ് ചെയ്യേണ്ടയാള്‍: ഡോ. കെ എസ് രാധാകൃഷ്ണന്‍

സബര്‍മതി നദിക്കരയില്‍ മോദിക്കൊപ്പം പട്ടം പറത്തി ജര്‍മന്‍ ചാന്‍സലര്‍; വിഡിയോ വൈറല്‍

'രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും, മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി'

'നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഗര്‍ഭമുണ്ടാക്കുക; സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധിയായത്?'; രാഹുലിനെതിരെ ഭാഗ്യലക്ഷ്മി

SCROLL FOR NEXT