പ്രതീകാത്മക ചിത്രം 
India

വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷം, കുട്ടികളുണ്ടായില്ല; യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം കൊടുത്ത് കൊന്നു; പരാതി

കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് യുവതിയും ഭര്‍തൃവീട്ടകാരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി സാലിയുടെ സഹോദരന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും കുഞ്ഞിനെ പ്രസവിക്കാത്തതിനെ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്്. കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് യുവതിയും ഭര്‍തൃവീട്ടകാരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി സാലിയുടെ സഹോദരന്‍ പറഞ്ഞു. സംഭവ ദിവസവും ഇതേ ചൊല്ലി യുവതിയുമായി ഭര്‍തൃവീട്ടുകാര്‍ വഴക്കിട്ടിരുന്നു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ സഹോദരി തന്നെ വിളിച്ചതായും. അവിടെയെത്തിയപ്പോള്‍   അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് വീട്ടുകാര്‍ വിഷം നല്‍കിയെന്ന് സഹോദരി പറഞ്ഞതായി സഹോദരന്‍ പറഞ്ഞു.

ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. പ്രസവിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹോദരിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്നും സഹോദരന്‍ അരോപിക്കുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT